Webdunia - Bharat's app for daily news and videos

Install App

രണ്ട് രക്ഷകരും കറക്കി വീഴ്‌ത്താന്‍ ചാഹലും‍; കിവികളുടെ തോല്‍‌വി 35 റൺസിന് - പരമ്പര ഇന്ത്യക്ക്

Webdunia
ഞായര്‍, 3 ഫെബ്രുവരി 2019 (16:02 IST)
രക്ഷകരായി അമ്പാട്ടി റായുഡുവും ഹാര്‍ദിക് പാണ്ഡ്യയും എത്തിയ വെല്ലിങ്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്ക് 35 റൺസ് ജയം. 253 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലൻഡിന്റെ പോരാട്ടം 44.1 ഓവറില്‍ 217 റൺസിന് അവസാനിച്ചു. റായുഡു കളിയിലെയും ഷമി പരമ്പരയിലെയും താരമായി.

യുസ്‍വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ഭുവനേശ്വര്‍ കുമാർ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ജയത്തോടെ 4–1ന് പരമ്പര ഇന്ത്യക്ക് സ്വന്തമായി.

253 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലൻഡിന് ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായി കൊണ്ടിരുന്നു.

കോളിൻ മൺറോ (24), ഹെൻറി നിക്കോൾസ് (എട്ട്), റോസ് ടെയ്‍ലര്‍ (1),  നായകൻ കെയ്ൻ വില്യംസൺ (39), ടോം ലാതം (37), കോളിൻ ഗ്രാൻഡ്ഹോം (11), ടോഡ് ആസിൽ (10), മിച്ചൽ സാന്റ്നർ (22), ട്രെന്റ് ബോള്‍ട്ട് (1)  എന്നിങ്ങനെയാണു പുറത്തായ ന്യൂസീലൻഡ് താരങ്ങളുടെ സ്‌കോറുകള്‍.

നാല് വിക്കറ്റിന് 18 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ അമ്പാട്ടി റായിഡുവും വിജയ് ശങ്കറും (45) 98 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആറാം വിക്കറ്റില്‍ റായുഡുവും (90) കേദര്‍ ജാദവും (34) ചേര്‍ന്ന് 74 റണ്‍സ് അടിച്ചെടുത്തു.

എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് ഹാർദിക് പാണ്ഡ്യ അടിച്ചെടുത്തത് 45 റണ്‍സാണ്. 22 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ആ ഇന്നിംഗ്‌സ്. ഭുവനേശ്വര്‍ - പാണ്ഡ്യ സഖ്യം 45 റണ്‍സാണ് കുട്ടിച്ചേര്‍ത്തത്.

രോഹിത് ശര്‍മ (2), ശിഖർ ധവാൻ (6), ശുഭ്മാൻ ഗിൽ (7), ധോണി (1), കേദാർ ജാദവ് (34), ഭുവനേശ്വര്‍ കുമാർ (6), മുഹമ്മദ് ഷമി (1) എന്നിങ്ങനെയാണു ഇന്ത്യയുടെ മുന്‍‌നിരയുടെ സമ്പാദ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments