Webdunia - Bharat's app for daily news and videos

Install App

India vs New Zealand ODI World Cup Semi Final: അങ്ങനെ സംഭവിച്ചാല്‍ സെമിയില്‍ ഇന്ത്യ തോല്‍ക്കും ! നെഞ്ചിടിപ്പോടെ ആരാധകര്‍

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്ക് പവര്‍പ്ലേയില്‍ തന്നെ പ്രധാന വിക്കറ്റുകള്‍ നഷ്ടമാകാനുള്ള സാധ്യത വളരെ കൂടുതലാണ്

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2023 (09:05 IST)
India vs New Zealand ODI World Cup Semi Final: ഏകദിന ലോകകപ്പിലെ ആദ്യ സെമി ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെയാണ് ആദ്യ സെമിയില്‍ നേരിടുക. നവംബര്‍ 15 ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന തീപാറും മത്സരത്തില്‍ ടോസ് അതീവ നിര്‍ണായകമാണ്. ടോസ് നഷ്ടപ്പെടുന്ന ടീം 25 ശതമാനം തോറ്റു കഴിഞ്ഞു എന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. 
 
ഈ ലോകകപ്പില്‍ മുംബൈ നടന്ന മത്സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് ആധിപത്യം. ഈ ലോകകപ്പിലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ വാങ്കഡെയിലെ ശരാശരി സ്‌കോര്‍ 357 ആണ്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഇത് 188 മാത്രം ! അതായത് ടോസ് ലഭിക്കുകയും ആദ്യം ബാറ്റ് ചെയ്യുകയുമാണ് എല്ലാ ടീമുകള്‍ക്കും നല്ലത്. 
 
രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്ക് പവര്‍പ്ലേയില്‍ തന്നെ പ്രധാന വിക്കറ്റുകള്‍ നഷ്ടമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആദ്യ ഇന്നിങ്‌സിലെ ആദ്യ പവര്‍പ്ലേയില്‍ 52/1 ആണ് ശരാശരിയെങ്കില്‍ ചേസിങ് പവര്‍പ്ലേയില്‍ ഇത് 42/4 ആണ്. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യ 15 ഓവര്‍ ശ്രദ്ധയോടെ കളിക്കുകയും അതിനുശേഷം തകര്‍ത്തടിക്കുകയും ചെയ്യാം. 
 
ടോസ് നഷ്ടപ്പെട്ടാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അല്‍പ്പം തലവേദനയാകും. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റുകള്‍ സംരക്ഷിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 2019 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ ഇന്ത്യ വീണത് സമാന സാഹചര്യം കൊണ്ടാണ്. ന്യൂസിലന്‍ഡാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ അവരെ 300 റണ്‍സ് കടക്കാതെ പിടിച്ചുനിര്‍ത്തേണ്ടത് ഇന്ത്യയുടെ ഭാരിച്ച ഉത്തരവാദിത്തമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Oval Test: രസംകൊല്ലിയായി മഴ, 85 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായി

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

അടുത്ത ലേഖനം
Show comments