Webdunia - Bharat's app for daily news and videos

Install App

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അഭിറാം മനോഹർ
ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (11:31 IST)
India,Bangladesh
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 280 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രവിചന്ദ്ര അശ്വിന്റെ സെഞ്ചുറിപ്രകടനത്തിന്റെ മികവില്‍ 376 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയത്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്ങ്‌സ് 149 അവസാനിച്ചതോടെ രണ്ടാമിന്നിങ്ങ്‌സില്‍ റിഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളുടെ ബലത്തില്‍ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നില്‍ വെച്ചത്.
 
 മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നല്ല രീതിയില്‍ തന്നെ തുടങ്ങിയെങ്കിലും മധ്യനിര തകര്‍ന്നതൊടെ പരാജയം വേഗത്തിലാവുകയായിരുന്നു. 515 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ നായകന്‍ നജ്മുല്‍ ഹൊസൈന്‍ സാന്റോ(82) മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗിന് മുന്നില്‍ ചെറുത്തുനിന്നത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയ രവിചന്ദ്ര അശ്വിനാണ് ബംഗ്ലാദേശ് ബാറ്റര്‍മാരെ കൂടാരം കയറ്റിയത്.
 
21 ഓവറില്‍ 88 റണ്‍സ് വഴങ്ങിയ അശ്വിന്‍ 6 ബംഗ്ലാ വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 3 വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയും അശ്വിന് മികച്ച പിന്തുണ നല്‍കി. ശേഷിക്കുന്ന ഒരു വിക്കറ്റ് പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കാണ്. ഒരുഘട്ടത്തില്‍ 194 റണ്‍സിന് 4 വിക്കറ്റെന്ന ഭേദപ്പെട്ട നിലയില്‍ നിന്നായിരുന്നു ബംഗ്ലാദേശിന്റെ തകര്‍ച്ച. നജ്മല്‍ ഹൊസൈന്‍ സാന്റോയുമായി നിര്‍ണായകമായ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തുന്നതിനിടെ പരിചയസമ്പന്നനായ ഷാക്കിബ് അല്‍ ഹസന്‍ മടങ്ങിയതോടെ ബംഗ്ലാദേശ് പതനത്തിന് വേഗം കൂടുകയായിരുന്നു.
 
 ഷാക്കിബ് പുറത്തായതിന് ശേഷം 39 റണ്‍സ് മാത്രം കൂട്ടിചേര്‍ക്കാനെ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്ക് സാധിച്ചുള്ളു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടന്ന് കരയുന്ന നേരം അവർ സെഞ്ചുറി അടിക്കും മുന്നെ ഔട്ടാക്കാമായിരുന്നില്ലെ, സ്റ്റോക്സിനെയും ഇംഗ്ലണ്ടിനെയും പരിഹസിച്ച് നഥാൻ ലിയോൺ

World Championship of Legends: പാകിസ്ഥാനോട് കളിക്കാനില്ല, വേൾഡ് ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് സെമിയിൽ നിന്നും പിന്മാറി ഇന്ത്യ ചാമ്പ്യൻസ്

Pep Guardiola: സിറ്റി വിട്ടാൽ ദീർഘ ഇടവേള, കരിയർ പ്ലാൻ വ്യക്തമാക്കി പെപ് ഗാർഡിയോള

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, മിച്ച് മാർഷ് നയിക്കും

India vs England: ഓവൽ ടെസ്റ്റിൽ സ്റ്റോക്സില്ലാതെ ഇംഗ്ലണ്ട്, ഒലി പോപ്പ് നായകനാകും, ടീമിൽ നാല് മാറ്റങ്ങൾ

അടുത്ത ലേഖനം
Show comments