Webdunia - Bharat's app for daily news and videos

Install App

ജയിച്ചു എന്നതെല്ലാം ശരിയാണ്, പക്ഷേ ഇന്ത്യൻ ബാറ്റർമാർ കാണിച്ചത് വെറും അഹങ്കാരം, ടീമിനെ തോൽവിയ്ക്കടുത്തെത്തിച്ചെന്ന് ഗവാസ്കർ

അഭിറാം മനോഹർ
തിങ്കള്‍, 10 ജൂണ്‍ 2024 (13:21 IST)
ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ ത്രില്ലര്‍ പോരാട്ടത്തില്‍ തോല്‍പ്പിക്കാനായെങ്കിലും ഇന്ത്യന്‍ ടീമിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസതാരവുമായ സുനില്‍ ഗവാസ്‌കര്‍. മത്സരത്തിലെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ സമീപനമാണ് ഗവാസ്‌കറിനെ ചൊടുപ്പിച്ചത്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഹങ്കാരമാണ് പാകിസ്ഥാന് മത്സരത്തില്‍ മേല്‍ക്കൈ നേടികൊടുത്തതെന്ന് ഗവാസ്‌കര്‍ പറയുന്നു.
 
ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അഹങ്കാരമാണ് ഇന്ന് കണ്ടത്. അയര്‍ലന്‍ഡ് ബൗളര്‍മാരെ നേരിടൂന്നത് പോലെയാണ് അവര്‍ പാകിസ്ഥാനെ കണ്ടത്. അയര്‍ലന്‍ഡിനോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ല പറയുന്നത്. പക്ഷേ പാകിസ്ഥാനെ പോലെ ശക്തമായ ബൗളിംഗ് നിരയുള്ള ഒരു ടീമിനെ നേരുടൂമ്പോള്‍ അല്പം കൂടി ബഹുമാനം കാണിക്കേണ്ടതുണ്ട്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചാണെങ്കിലും 150 റണ്‍സ് വരുന്ന മത്സരമായിരുന്നു. ഇന്ത്യയ്ക്ക് അത് സാധിക്കേണ്ടതായിരുന്നു. ഗവാസ്‌കര്‍ പറഞ്ഞു.
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 ഓവറില്‍ 89 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള 9 ഓവറുകളില്‍ വെറും 30 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്‌കോര്‍ ചെയ്തത്. സൂര്യകുമാര്‍ യാദവിന് പുറമെ ശിവം ദുബെയും റിഷഭ് പന്തും മടങ്ങിയതോടെയാണ് ഇന്ത്യ ചീട്ട്‌കൊട്ടാരം പോലെ തകര്‍ന്ന് വീണത്. അവസാന ഓവറുകളില്‍ മൊഹമ്മദ് സിറാജും അര്‍ഷദീപും നേടിയ 16 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 119ലെത്താന്‍ സഹായിച്ചത്. വാലറ്റത്ത് ഈ റണ്‍സ് വന്നില്ലായിരുന്നെങ്കില്‍ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് വിജയിച്ചെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഉത്തരവാദിത്വമില്ലായ്മക്കെതിരെ ഗവാസ്‌കര്‍ രംഗത്ത് വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

എല്ലാം കാണുക

ഏറ്റവും പുതിയത്

15 വർഷത്തിനിടെ രോഹിത്തിനെ ഇത്ര ഇമോഷണലായി കണ്ടിട്ടില്ല, അവൻ കരഞ്ഞുകൊണ്ടേ ഇരുന്നു കൂടെ ഞാനും: വിരാട് കോലി

ഹാർദ്ദിക്കിനെ വാഴ്ത്തി രോഹിത്, കണ്ണീരടക്കാനാവാതെ ഹാർദ്ദിക്, എല്ലാത്തിനും സാക്ഷിയായി വാംഖഡെ

'ഞാന്‍ നോക്കുമ്പോള്‍ അവനും കരയുകയാണ്'; വൈകാരിക നിമിഷത്തെ കുറിച്ച് കോലി

Hardik Pandya: ഐപിഎല്ലില്‍ കൂവിതോല്‍പ്പിച്ചവര്‍ക്ക് മുന്നില്‍ രാജാവായി തിരിച്ചുവരവ്, ഹാര്‍ദ്ദിക്കിന്റെ കായികലോകം മറക്കാത്ത തിരിച്ചുവരവ്

Copa America 2024: കഷ്ടിച്ചു ജയിച്ചു ! അര്‍ജന്റീന സെമിയില്‍, മെസി പെനാല്‍റ്റി പാഴാക്കി

അടുത്ത ലേഖനം
Show comments