Webdunia - Bharat's app for daily news and videos

Install App

സച്ചിന്റെ ക്ലാസ്, സെവാഗിന്റെ മാസ് അതങ്ങനെ പൊയ്പോവത്തില്ല

ആഭിറാം മനോഹർ
ഞായര്‍, 8 മാര്‍ച്ച് 2020 (10:51 IST)
വിരേന്ദർ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ റോഡ് സേഫ്‌റ്റി വേൾഡ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വിൻഡീസ് ലെജന്റ്സിനെതിരെ ഇന്ത്യൻ ലെജന്റ്സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വിൻഡീസ് ലെജന്റ്സ് ശിവ് നാരായൺ ചന്ദർപോളിന്റെയും ഡാരൻ ഗംഗയുടെയും ബാറ്റിംഗ് മികവിൽ 20 ഓവറിൽ 150 റൺസെടുത്തപ്പോൾ 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലെജന്റ്സ് ലക്ഷ്യത്തിലെത്തി.
 
മത്സരത്തിൽ ഇന്ത്യൻ ബൗളർമാരിൽ സഹീർ ഖാനും മുനാഫ് പട്ടേലും തങ്ങളുടെ പ്രതാപകാലത്തേ ഓർമിപ്പിച്ചുകൊണ്ട് ബൗൾ ചെയ്തപ്പോൾ സച്ചിനും സെവാഗും ചേർന്നുള്ള ഓപ്പണിംഗ് ജോഡി ആരാധകരെ ഒരിക്കൽ കൂടി ഓർമകളുടെ വസന്തകാലത്തിലേക്ക് കൊണ്ടുപോയി. വിരമിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞും തന്റെ ക്ലാസ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സച്ചിന്റെ പ്രകടനം. 29 പന്തിൽ 36 റൺസെടുത്ത് സച്ചിൻ പുറത്തായെങ്കിലും നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ മനസ്സ് കൂടി നിറച്ചാണ് സച്ചിൻ പവലിയനിലേക്ക് മടങ്ങിയത്. സച്ചിനും സെവാഗും ചേർന്നുള്ള ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് ജോഡി ഓപ്പണിങ് വിക്കറ്റിൽ 83 റൺസടിച്ച ശേഷമാണ് വേർപിരിഞ്ഞത്.
 
സച്ചിനുശേഷം വന്ന മുഹമ്മദ് കൈഫും(14), മന്‍പ്രീത് ഗോണിയും(0) നിരാശപ്പെടുത്തിയെങ്കിലും തുടർന്നെത്തിയ യുവ്‌രാജ് സിംഗുമൊത്ത് സെവാഗ് ഇന്ത്യയെ വിജയത്തിലെക്ക് നയിച്ചു. മത്സരത്തിന്റെ ആദ്യ ബൗളിൽ തന്നെ ബൗണ്ടറിയടിച്ചു തുടങ്ങിയ സെവാഗ് സ്കോർബോർഡിൽ ആ പഴയ ഓർമകളെ വീണ്ടും നിറച്ചാണ് തുടങ്ങിയത്. പതുക്കെ തുടങ്ങിയ സെവാഗ് അർധസെഞ്ചുറിക്ക് ശേഷമാണ് സ്വന്തസിദ്ധമായ ശൈലിയിലേക്ക് മാറിയത്. 57 പന്തിൽ 11 ബൗണ്ടറികളുമായി സെവാഗ് 74 റൺസെടുത്തു.
 
ആദ്യം ബാറ്റ് ചെയ്‌ത വിൻഡീസിനായി ചന്ദർപോളും(62) ഡാരൻ ഗംഗയും (32) തിളങ്ങിയെങ്കിലും ഇതിഹാസതാരമായ ലാറ സ്റ്റേഡിയത്തിലെത്തിയ ആയിരങ്ങളെ നിരാശപ്പെടുത്തി.ബ്രയാന്‍ ലാറ 15 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, പ്രഗാന്‍ ഓജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

Joe Root Breaks Siraj's Watch: 'ഒന്ന് അപ്പീല്‍ ചെയ്തതാ, ദേ കിടക്കുന്നു വാച്ച്'; ഒരു കൈയബദ്ധമെന്ന് റൂട്ട് (വീഡിയോ)

അടുത്ത ലേഖനം
Show comments