ആ മൂന്ന് ഘടകങ്ങളാണ് ഇന്ത്യയെ ലോകോത്തര ടീമാക്കുന്നതെന്ന് ഇൻസമാം

അഭിറാം മനോഹർ
വെള്ളി, 31 ജനുവരി 2020 (11:20 IST)
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യും വിജയിച്ചതോടെ ഇന്ത്യയെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. അവസാനമായി മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖാണ് ടീം ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് ഘടകങ്ങളാണ് ഇന്ത്യയെ ലോകോത്തരമായ ടീമാക്കി മാറ്റുന്നതെന്നാണ് ഇൻസമാമിന്റെ പ്രതികരണം.
 
രോഹിത് ശര്‍മയെയും വിരാട് കോലിയെയും പോലെ രണ്ട് ലോകോത്തര താരങ്ങള്‍ ഇന്ത്യക്കുണ്ടെന്നതാണ് ഒരു കാരണമായി ഇൻസമാം പറയുന്നത്. ഇവർ മാത്രമല്ല ഇവരെ പിന്തുണക്കുന്നതിനായി ടീമിൽ കെ എല്‍ രാഹുലിനെയും ശ്രേയസ് അയ്യരെയും പോലെ കഴിവുള്ള യുവതാരങ്ങളുണ്ട്. കോലിയും രോഹിത്തും വലിയ താരങ്ങളാണെങ്കിലും അവരെ വെച്ചുകൊണ്ട് മാത്രം ഒരു മത്സരം വിജയിക്കാനാവില്ല. ഇവിടെയാണ് യുവതാരങ്ങളുടെ മികവ് ഇന്ത്യക്ക് ഗുണകരമാകുന്നത്.ആ സാന്നിധ്യം ഇന്ത്യയെ മറ്റൊരു തലത്തിലെത്തിക്കുന്നു.
 
എതിരാളികള്‍ക്ക് മേല്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന രണ്ടാമത്തെ ഘടകം ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും പോലുള്ള ബൗളർമാരുടെ സാന്നിധ്യമാണെന്നാണ് ഇൻസമാം പറയുന്നത്. ബുമ്രയെ ലോകത്തിലെ ഒന്നാം നമ്പർ താരമായാണ് ഇൻസമാം വിശേഷിപ്പിച്ചത്. സ്പിന്നർമാരും ഇന്ത്യക്കായി നന്നായി പന്തെറിയുന്നതായി ഇൻസമാം പറഞ്ഞു.
 
വിരാട് കോലിയുടെ ശരീരഭാഷയാണ് ഇന്ത്യയെ സഹായിക്കുന്ന മൂന്നാമത്തെ ഘടകം.കോലിയുടെ ശരീരഭാഷതന്നെ മറ്റ് കളിക്കാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പ്രചോദനമാണെന്നും ഇൻസമാം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്

പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments