Webdunia - Bharat's app for daily news and videos

Install App

India vs Australia: റിഷഭ് പന്ത് വീണു, പിന്നെല്ലാം പെട്ടന്നായിരുന്നു, കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ എല്ലാം തീർന്നു

അഭിറാം മനോഹർ
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (12:27 IST)
Boxing day Test
ഓസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്ന് പൊരുതിനോക്കാന്‍ കൂടി കഴിയാതെ തോല്‍വി വഴങ്ങി ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ  340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മയേയും പിന്നാലെ എത്തിയ കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെയും വിക്കറ്റുകള്‍ നഷ്ടമായി. 33 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ നിന്നും യശ്വസി ജയ്‌സ്വാള്‍- റിഷഭ് പന്ത് സഖ്യം സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ മത്സരത്തിന്റെ ഒരു ഘട്ടം വരെ ഇന്ത്യയ്ക്ക് വിജയസാധ്യതയുണ്ടായിരുന്നു.
 
 എന്നാല്‍ ടീം സ്‌കോര്‍ 121 റണ്‍സില്‍ നില്‍ക്കെ റിഷഭ് പന്ത് ഒരു മോശം ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടമാക്കിയതോടെ പിന്നീട് ഓസീസ് ടീമിന് ചെയ്യാനുണ്ടായിരുന്നത് ചടങ്ങുകള്‍ തീര്‍ക്കുക എന്നത് മാത്രമായിരുന്നു. 104 പന്തില്‍ നിന്നും 30 റണ്‍സുമായി തന്റെ പതിവ് രീതിയില്‍ നിന്ന് മാറി ടീം തോല്‍ക്കുന്നത് ഒഴിവാക്കുക എന ലക്ഷ്യവുമായാണ് പന്ത് ബാറ്റ് വീശിയത്. എന്നാാല്‍ ഒരു മോശം ഷോട്ടില്‍ പന്ത് തന്റെ വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. 121 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നും ടീം ഓള്‍ ഔട്ടായത് 155 റണ്‍സിനാണ്.
 
 പന്തിന് പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ 2 റണ്‍സിനും നിതീഷ് കുമാര്‍ റെഡ്ഡി ഒരു റണ്‍സിനും വാഷിങ്ങ്ടണ്‍ സുന്ദര്‍ 5 റണ്‍സിനിമാണ് ഔട്ടായത്. വിവാദകരമായ തീരുമാനത്തില്‍ 84 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍ കൂടി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. അധികം വൈകാതെ തന്നെ ഓസീസ് ബൗളര്‍മാര്‍ അവസാന ഇന്ത്യന്‍ ബാറ്ററെ കൂടി അടിയറവ് പറയിപ്പിച്ചു. ഓസീസിനായി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും 3 വിക്കറ്റ് വീതവും നഥാന്‍ ലിയോണ്‍ 2 വിക്കറ്റും ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ ഇന്നിങ്ങ്സിൽ 550-600 വരെയെങ്കിലും നേടാമായിരുന്നു, കോച്ചിങ് സ്റ്റാഫ് ടഫാകണം, ക്യാച്ചുകൾ ഇങ്ങനെ വിടാനാവില്ല: രവിശാസ്ത്രി

ICC Test Rankings: ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി റിഷഭ് പന്ത്, ഒന്നാം സ്ഥാനത്ത് ജോ റൂട്ട് തന്നെ

Jasprit Bumrah: തോറ്റെന്നു കരുതി ബുംറയ്ക്കു കൂടുതല്‍ പണി കൊടുക്കില്ല; നിലപാട് വ്യക്തമാക്കി ഗംഭീര്‍

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments