Webdunia - Bharat's app for daily news and videos

Install App

ബാറ്റിംഗില്‍ പഴയ മികവിന്റെ അടുത്തെങ്ങുമില്ല, ലോകകപ്പില്‍ ഇന്ത്യയ്ക്ക് തലവേദനയാവുക രവീന്ദ്ര ജഡേജ

Webdunia
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (15:26 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നേടിയ വിജയത്തോടെ ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം ഒരു യൂണിറ്റ് എന്ന നിലയില്‍ ഇന്ത്യന്‍ ടീമിന് കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഫോമിലെത്തിയതോടെ മധ്യനിരയിലെ ഇന്ത്യന്‍ ആശങ്കകള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞു. ഓപ്പണറായി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനമാണ് നടത്തുന്നത്. അവര്‍ക്കൊപ്പം വിരാട് കോലി കൂടിയെത്തുമ്പോള്‍ ശക്തമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര.
 
ഇതിനിടെ ടീമിന്റെ വലിയ തലവേദനയായിരുന്ന സൂര്യകുമാര്‍ യാദവും താളത്തിലെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കിടയില്‍ ഇന്ത്യയെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത് ടീമിലെ ഓള്‍റൗണ്ടര്‍ താരമായ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ്. ടീമിലെ ഏഴാം നമ്പറില്‍ വമ്പനടികള്‍ നടത്തേണ്ട താരത്തിന്റെ സ്‌െ്രെടയ്ക്ക് റേറ്റ് 2022ന് ശേഷം വെറും 64.68 മാത്രമാണ്. ഇത് ഏറ്റവും കുറഞ്ഞ് 10 ഇന്നിങ്ങ്‌സെങ്കിലും കളിച്ച ടോപ് 7 ബാറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റാണ്.
 
ടീമിന്റെ സ്‌കോര്‍ കുത്തനെ ഉയര്‍ത്താന്‍ ചുമതലയുള്ള ഏഴാം നമ്പര്‍ റോളില്‍ സമീപകാലത്ത് മികച്ച പ്രകടനമല്ല ജഡേജ സമീപകാലത്തായി നടത്തുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രവീന്ദ്ര ജഡേജയുടെ പേരില്‍ ഏകദിനത്തില്‍ ഒരു ഫിഫ്റ്റി പ്രകടനം പോലുമില്ല എന്നത് ഞെട്ടിക്കുന്നതാണ്. ബൗളറെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും താരം മികച്ച പ്രകടനം നടത്തുമ്പോഴും ബാറ്റിംഗിലെ താരത്തിന്റെ പ്രകടനം നിര്‍ണായക മാച്ചുകളില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഫിനിഷര്‍ പൊസിഷനില്‍ വെടിക്കെട്ട് തീര്‍ക്കുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യ ബാറ്റിംഗ് ശൈലി മാറ്റിയതും ജഡേജ മോശം ബാറ്റിംഗ് ഫോം തുടരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Pakistan Champions vs South Africa Champions: ഡി വില്ലിയേഴ്‌സ് വെടിക്കെട്ടില്‍ പാക്കിസ്ഥാന്‍ തകിടുപൊടി; ദക്ഷിണാഫ്രിക്കയ്ക്കു കിരീടം

India vs England, 5th Test: ഇന്ന് രണ്ടിലൊന്ന് അറിയാം; ഓവലില്‍ തീ പാറും, ആര് ജയിക്കും?

Karun Nair: ഇത് ഇന്ത്യക്കായുള്ള അവസാന ഇന്നിങ്‌സ് ആകുമോ? കരുണ്‍ നായരുടെ ഭാവി നിര്‍ണയിക്കുന്ന ഇംഗ്ലണ്ട് പര്യടനം

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments