Webdunia - Bharat's app for daily news and videos

Install App

‘ഏറ്റവും മോശം സെഞ്ചുറികള്‍ സ്‌മിത്തിന്റേത്, കേമന്‍ കോഹ്‌ലി തന്നെ’; ജോണ്ടി റോഡ്സ്

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (19:02 IST)
ആഷസ് നിലനിര്‍ത്താന്‍ ഒറ്റയാന്‍ പോരാട്ടം നടത്തിയ ഓസ്‌‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്തിനെ പുകഴ്‌ത്തി മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. ഇംഗ്ലീഷ് പേസര്‍മാരെ സമര്‍ദ്ദമായി നേരിട്ട സ്‌മിത്ത് ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നായി അടിച്ചു കൂട്ടിയത് 774 റണ്‍സാണ്. ഒരു ഇരട്ട സെഞ്ചുറിയും രണ്ടു സെഞ്ചുറികളും ഉൾപ്പെടെയാണിത്.

ഇതോടെ ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ഒന്നാമത് എത്താനും സ്‌മിത്തിന് കഴിഞ്ഞു. ഇതോടെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റ് ലോകത്ത് സ്‌മിത്ത് - കോഹ്‌ലി താരതമ്യം ശക്തമായി.

ഇതിനിടെ സ്‌മിത്തിനേക്കാള്‍ മികച്ച താരം കോഹ്‌ലിയാണെന്ന വിലയിരുത്തലുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ് രംഗത്തുവന്നു. കാണാന്‍ ആഗ്രഹിക്കുന്നത് വിരാടിന്റെ ബാറ്റിംഗാണെന്നും സുന്ദരമായ ഷോട്ടുകളാണ് ആ ബാറ്റില്‍ നിന്നും ഒഴുകുന്നതെന്നും റോഡ്സ് പറഞ്ഞു.

പ്രത്യേക ആക്ഷനും ടെക്കനിക്കുകളുമാണ് സ്‌മിത്തിനുള്ളത്. ആ രീതിയിലാണ് ഓസീസ് താരം സെഞ്ചുറികളും റണ്‍സുകളും നേടുന്നത്. ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മോശം സെഞ്ചുറികളാണ് സ്‌മിത്ത് നേടുന്നത്. അദ്ദേഹം റണ്‍സ് നേടുന്നുണ്ടാകാം, എന്നാല്‍ ഒരു പന്ത് എങ്ങനെ കളിക്കുന്നു എന്നത് പ്രധാനമാ‍ണ്. മനോഹരമായ ഒരു ഷോട്ട് കളിക്കുമ്പോള്‍ ‘വാവ്, എത്രയോ സുന്ദരമായ ഷോട്ട്’ എന്ന് വിസ്മയിക്കാനാകും ഒരു ക്രിക്കറ്റ് പ്രേമിക്ക് താൽപര്യം. ഇക്കാര്യത്തിൽ കോഹ്‌ലി തന്നെയാണ് മുന്നിൽ’ – റോഡ്സ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments