Webdunia - Bharat's app for daily news and videos

Install App

ഔട്ട് വിധിക്കാന്‍ എന്തിനാണിത്ര തിരക്ക്?, അത് കൃത്യമായും നോട്ടൗട്ട്, കെ എല്‍ രാഹുലിന്റെ പുറത്താകലിനെതിരെ ക്രിക്കറ്റ് ലോകം

അഭിറാം മനോഹർ
വെള്ളി, 22 നവം‌ബര്‍ 2024 (10:33 IST)
KL Rahul
പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ സീരീസിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 25 ഓവറില്‍ 51 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ 26 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും 5 റണ്‍സെടുത്ത വിരാട് കോലിയുടെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ഇതില്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ച കെ എല്‍ രാഹുലിന്റെ പുറത്താകലാണ് ഇപ്പോള്‍  വിവാദമായിരിക്കുന്നത്.
 
പ്രത്യക്ഷത്തില്‍ തന്നെ നോട്ടൗട്ട് എന്ന് തോന്നിച്ച ഡെലിവറിയില്‍ കോട്ട് ബിഹൈന്‍ഡ് അപ്പീല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് ആണ് വിധിച്ചിരുന്നത്. എനാല്‍ ഓസ്‌ട്രേലിയ റിവ്യൂ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തേര്‍ഡ് അമ്പയര്‍ നടത്തിയ പരിശോധനയിലാണ് ഫീല്‍ഡ് അമ്പയര്‍ തീരുമാനം തിരുത്തിയത്. അള്‍ട്രാ എഡ്ജിലെ സ്‌പൈക്ക് കണ്ടതിനെ തുടര്‍ന്നാണ് പന്ത് കെ എല്‍ രാഹുലിന്റെ ബാറ്റില്‍ തട്ടിയതായി അമ്പയര്‍ വിധിച്ചത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ തന്നെ പന്ത് ബാറ്റിലല്ല, പാഡിലാണ് തട്ടിയതെന്ന് റിപ്ലേകളില്‍ നിന്നടക്കം വ്യക്തമായിരുന്നു.
 
ഫ്രണ്ട് ഓണ്‍ ആംഗിള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അവ്യക്തമായ ആംഗിളില്‍ വന്ന ദൃശ്യങ്ങളില്‍ നിന്നാണ് തേര്‍ഡ് അമ്പയര്‍ തീരുമാനമെടുത്തത്. കെ എല്‍ രാഹുലിന്റെ റിവ്യൂ പരിശോധിക്കാന്‍ തേര്‍ഡ് അമ്പയര്‍ മതിയായ സമയമെടുത്തില്ലെന്നും സ്‌പൈക്ക് കണ്ടയുടന്‍ തന്നെ ബാറ്റില്‍ തട്ടിയാണ് അതെന്ന തീരുമാനമാണ് എടുത്തതെന്നുമാണ് ആരാധകര്‍ പറയുന്നത്. സാധാരണ തെളിവുകള്‍ അവ്യക്തമെങ്കില്‍ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം നിലനിര്‍ത്തുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നും ആരാധകര്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Oval Test: രസംകൊല്ലിയായി മഴ, 85 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായി

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

അടുത്ത ലേഖനം
Show comments