Webdunia - Bharat's app for daily news and videos

Install App

അനില്‍ കുംബ്ലെ പരിശീലകനായാല്‍ കോലി ഏകദിന നായകസ്ഥാനവും രാജിവയ്ക്കും !

Webdunia
ശനി, 18 സെപ്‌റ്റംബര്‍ 2021 (12:36 IST)
അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനാക്കാന്‍ ബിസിസിഐ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കണമെന്ന് കുംബ്ലെയോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍ അപമാനിക്കപ്പെട്ടു പുറത്തായ സ്ഥാനത്തേക്ക് വീണ്ടും വരുന്നതിനെ കുറിച്ച് കുംബ്ലെ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരിന്ന് കാണാം. 
 
നേരത്തെ, വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ടി 20 ലോകകപ്പിന് ശേഷം കോലി ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെങ്കിലും ഏകദിനത്തില്‍ നായകനായി തുടരും. കുംബ്ലെ മുഖ്യ പരിശീലകനായി എത്തിയാല്‍ വിരാട് കോലിയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്നതാണ് പ്രധാന ചോദ്യം. കോലിയുടെ എതിര്‍പ്പ് മറികടന്ന് കുംബ്ലെയെ പരിശീലകനാക്കാന്‍ ബിസിസിഐ തീരുമാനിച്ചേക്കും. അങ്ങനെ വന്നാല്‍ കോലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുമെന്നാണ് സൂചന. പരിശീലകനെ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണയായി നായകന്റെ നിലപാട് കൂടി ബിസിസിഐ ചോദിക്കാറുണ്ട്. കുംബ്ലെ തയ്യാറല്ലെങ്കില്‍ മാത്രം വി.വി.എസ്.ലക്ഷ്മണെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ബിസിസിഐയുടെ തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments