Webdunia - Bharat's app for daily news and videos

Install App

‘മങ്കാദിംഗ്‘ നിയമപരം, അശ്വിൻ ആരേയും ചതിച്ചിട്ടില്ലെന്ന് ക്രിക്കറ്റിലെ മാന്യൻ !

Webdunia
വ്യാഴം, 28 മാര്‍ച്ച് 2019 (09:20 IST)
ഐപിഎൽ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ലറെ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിൻ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയത് വൻ വിവാദത്തിനു വഴി തെളിച്ചു. സംഭവത്തിൽ ക്രിക്കറ്റ് ലോകവും ആരാധകരും അശ്വിന് എതിരാണ്. ബിസിസിഐ പോലും അശ്വിന്റെ നടപടി ശരിയായില്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. ഭൂരിഭാഗം പേരും ഇന്ത്യന്‍ സ്പിന്നറെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ അദ്ദേഹത്തിനു പിന്തുണ അറിയിച്ചത് വളരെ കുറച്ച് ആളുകൾ മാത്രം. 
 
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണ് പറയപ്പെടുന്നത്. അങ്ങിനെയെങ്കില്‍ മാന്യന്മാരിലെ മാന്യനാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. വന്‍മതിലെന്ന് അറിയപ്പെടുന്ന ദ്രാവിഡ് പക്ഷേ അശ്വിനെ വിമർശിക്കുന്നില്ല. അശ്വിന്‍ ചെയ്തത് ക്രിക്കറ്റ് നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നു കൊണ്ടാണെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. 
 
സംഭവത്തില്‍ ചില ആളുകളുടെ വിമര്‍ശനങ്ങള്‍ അതിരുകടന്നതാണ്. അശ്വിന്റെ കണ്ണില്‍ അത് തീര്‍ത്തും ശരിയായ സംഗതിയാണ്. അശ്വിന്‍ ആരെയും ചതിച്ചിട്ടില്ല. കാരണം അത് ക്രിക്കറ്റ് നിയമത്തിന്റെ പരിധിയിലുള്ളതാണെന്നും ദ്രാവിഡ് പ്രതികരിച്ചു.
 
അശ്വിനെ അനുകൂലിച്ചവരിൽ അശ്വിന്റെ മുന്‍ ടീമംഗമായിരുന്ന ഓപ്പണര്‍ ഗൗതം ഗംഭീറുമുണ്ട്. ബട്‌ലറെ ഏതു വിധേനയെങ്കിലും പുറത്താക്കണെന്ന സമ്മര്‍ദ്ദമാവാം അശ്വിനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്ന് ഗംഭീർ പറയുന്നു. വെറും ബളര്‍ മാത്രമല്ല ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ സ്വന്തം ഫ്രാഞ്ചൈസിക്കായി മികച്ച പ്രകടനം നടത്തിയാല്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്നും അശ്വിന്‍ പ്രതീക്ഷിക്കുന്നുണ്ടാവാം.
 
ഐപിഎല്ലിലെ ഈയൊരു സംഭവത്തിന്റെ പേരില്‍ മാത്രം ചരിത്രത്തില്‍ അശ്വിന്‍ ഓര്‍മിക്കപ്പെടരുതെന്നും ഗംഭീര്‍ പറഞ്ഞു. മവളരെ മഹാനായ, അഭിമാനിയായ ക്രിക്കറ്റാണ് അശ്വിന്‍. ഇന്ത്യക്കു വേണ്ടി നിരവധി അവിസ്മരണീയ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
 
‘മങ്കാദിങ്’ എന്ന നാണക്കേടിന്റെ കൈപിടിച്ച് രവിചന്ദ്രൻ അശ്വിൻ പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ജോസ് ബട്‌ലറുടെ കലക്കൻ ബാറ്റിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് അശ്വിൻ മങ്കാദിങ്ങിനെ കൂട്ടുപിടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ ഡബിൾ സ്ട്രോങ്ങാണ്, ഏഷ്യാകപ്പിനുള്ള ടീമിൽ ബുമ്രയും മടങ്ങിയെത്തും

വലിയ താരമായാൽ പലരും ഇതൊന്നും ചെയ്യില്ല, ഗിൽ ശരിക്കും അത്ഭുതപ്പെടുത്തി, വാതോരാതെ പ്രശംസിച്ച് സുനിൽ ഗവാസ്കർ

ക്യാപ്റ്റൻ സൂര്യ തന്നെ, ഉപനായകനായി ശുഭ്മാൻ ഗിൽ വന്നേക്കും, സഞ്ജു തുടരും, ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഈ ആഴ്ച

സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ടീമിൽ റിയാൻ പരാഗിനുള്ള അമിത സ്വാധീനം, തുറന്ന് പറഞ്ഞ് മുൻ താരം

Dewald Brevis Century: ബേബി എബിഡി അവതരിച്ചു, 41 പന്തിൽ സെഞ്ചുറി !, ഓസ്ട്രേലിയക്കെതിരെ ബ്രെവിസ് വിളയാട്ടം

അടുത്ത ലേഖനം
Show comments