Webdunia - Bharat's app for daily news and videos

Install App

ഏകദിന മത്സരത്തില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറി; അവിശ്വസനീയ റെക്കോര്‍ഡുമായി മിഥാലി രാജ്

ഇന്ത്യന്‍ വനിത ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ മിഥാലി രാജിന് ചരിത്ര നേട്ടം

Webdunia
ഞായര്‍, 25 ജൂണ്‍ 2017 (11:06 IST)
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിനുടമയായി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ക്യാപ്റ്റന്‍ മിഥാലി രാജ്. ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറി നേടിയതോടെയാണ് മിഥാലി ഈ നേട്ടം സ്വന്തമാക്കിയത്. 73 പന്തില്‍ 71 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ മിഥാലി നേടിയത്.
 
തുടര്‍ച്ചയായി ആറ് ഇന്നിംഗ്സുകളില്‍ അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഇംഗ്ലണ്ട് നായകന്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ്, ഓസ്ട്രേലിയന്‍ താരങ്ങളായ ലിന്‍ഡ്സേ റീലര്‍, എല്‍സി പെറി എന്നിവരുടെ റെക്കോര്‍ഡാണ് ഇതോടെ മിഥാലി മറികടന്നത്. അവസാനം കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ 70*, 64, 73*, 51*, 54, 62*71 എന്നിങ്ങനെയാണ് മിഥാലിയുടെ സ്കോര്‍. 
 
ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ തുടര്‍ച്ചയായി അര്‍ധസെഞ്ചുറി നേടിയതില്‍ പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് മാത്രമാണ് ഇനി മിഥാലിക്ക് മുമ്പിലുള്ളത്. തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളിലാണ് മിയാന്‍ദാദ് അര്‍ധസെഞ്ചുറി നേടിയിട്ടുള്ളത്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും മിഥാലിയുടെ പേരിലാണ്. 178 ഏകദിനങ്ങളില്‍ 47 അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുള്ളത്.
 
മിഥാലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 35 റണ്‍സിന്റെ മിന്നുന്ന ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മിഥാലിയുടെയും(71), പൂനം റാവത്തിന്റെയും(86), സ്മൃതി മന്ഥരയുടെയും(90) അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ 281 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന് 47.3 ഓവറില്‍ 246 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുളളു.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments