Webdunia - Bharat's app for daily news and videos

Install App

കുറ്റസമ്മതം നടത്തിയാല്‍ സ്വീകരിക്കാമെന്ന് ജഹാന്‍; ഷമിയ്ക്ക് തുണയാകുമോ?

പ്രശ്നങ്ങള്‍ വഷളാക്കാനില്ലെന്ന് ഷമി

Webdunia
തിങ്കള്‍, 12 മാര്‍ച്ച് 2018 (10:23 IST)
ഭാര്യ ഹസിൻ ജഹാന്റെ പരാതിയിൽ വധശ്രമക്കേസ് എടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് വാര്‍ത്തയായിരുന്നു. വധശ്രത്തിന് കേസെടുത്തതോടെ കാണാതായ ഷമി പിന്നീട് പൊന്തിയത് ടൈംസ് നൌ ചാനലില്‍. ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ തെറ്റുകളും പ്രശ്നങ്ങളും ഒക്കെ പരിഹരിച്ച് ഒരു പുതിയ ജീവിതം ആഗ്രഹിക്കുന്നുണ്ടെന്ന് ഷമി പറയുന്നു.
 
ഷമി തെറ്റുസമ്മതിച്ചു മടങ്ങിയെത്തിയാൽ സ്വീകരിക്കുമെന്നു ഹസിൻ ജഹാന്‍ വ്യക്തമാക്കിയിരുന്നു. വീട്ടിനുള്ളിലെ പ്രശ്നം ബന്ധുക്കളുമായി ഒത്തുചേര്‍ന്ന് സംസാരിച്ചാല്‍ തീരാവുന്നതേ ഉള്ളുവെന്ന് ഷമി പറയുന്നു. 
 
പരസ്ത്രീബന്ധം, വധശ്രമം തുടങ്ങി നിരവധി ആരോപണങ്ങളുന്നയിച്ചാണു ഹസിൻ ജഹാൻ കൊൽക്കത്തയിലെ ജാദവ്പുർ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകിയത്. ഷമി മറ്റു സ്ത്രീകളുമായി സോഷ്യൽ മീഡിയയിലൂടെ നടത്തിയ എസ്എംഎസുകളുടെ സ്ക്രീൻ ഷോട്ടും ഹസിൻ ജഹാൻ തന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 
 
ഹാസിന്റെ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഷമിക്കെതിരെ കേസെടുത്തിരുന്നു. താരം വെള്ളിയാഴ്ച്ച ന്യൂഡൽഹിയിൽനിന്നു വിമാനമാർഗം ഗാസിയാബാദിലേക്ക് യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പിന്നീട് ഷമിയെക്കുറിച്ച് യാതൊരു വിവരവും ഇല്ല. താരത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭാര്യ ഹാസിന്‍ ജഹാൻ വീണ്ടും രംഗത്ത് വന്നിരുന്നു. 
 
ഷമി, സഹോദരൻ ഹസീബിന്റെ മുറിയിലേക്കു തന്നെ തള്ളിവിട്ടെന്നും ഹസീബ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും കഴിഞ്ഞ ദിവസം ഹാസിൻ വെളിപ്പെടുത്തിയിരുന്നു. ഹാസിൽ ജഹാന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ സമ്മർദ്ദത്തിലായ ഷമി ഒളിവിൽ പോയി എന്നാണ് കരുതുന്നത്. താരത്തിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് പുതിയ ശബ്ദ രേഖകളും ജഹാൻ പുറത്തു വിട്ടു. ഇത് തെളിയിക്കുന്ന ചിത്രങ്ങൾ നേരത്തെ ജഹാൻ തന്നെ പുറത്തുവിട്ടിരുന്നു. 
 
ഭാര്യ ഹാസിന്‍ ജഹാൻ താരത്തിനെതിരെ വധ ശ്രമത്തിനും ഗാർഹിക പീഠനത്തിനും പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും, മറ്റ് സ്ത്രീകളുമായി ഷമി അവിഹിത ബന്ധം പുലർത്തുന്നുണ്ടെന്നുമായിരുന്നു ഹാസിന്‍ ജഹാന്‍ യാദവ്പൂര്‍ പൊലീസ് സ്റ്റേഷനിൽ എഴുതി നല്‍കിയ പരാതിയില്‍ പറയുന്നത്.  
 
എന്നാൽ, തന്റെ കരിയർ നശിപ്പിക്കാനുള്ള മനപ്പൂർവമായ ശ്രമത്തിന്റെ ഭാഗം മാത്രമാണ് പരാതി എന്നായിരുന്നു ഷമിയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

അടുത്ത ലേഖനം
Show comments