Webdunia - Bharat's app for daily news and videos

Install App

Mohammed Siraj: അവിടേം കണ്ടു...ഇവിടേം കണ്ടു..! പന്തെറിഞ്ഞ ശേഷം ഫോര്‍ തടയാന്‍ ബൗണ്ടറി ലൈന്‍ വരെ ഓടി സിറാജ്; ചിരിയടക്കാനാകാതെ കോലി (വീഡിയോ)

തൊട്ടടുത്ത പന്തില്‍ തന്നെ ചരിത് അസലങ്കയേയും സിറാജ് കൂടാരം കയറ്റി. പിന്നീട് ഹാട്രിക്കിനുള്ള അവസരമായിരുന്നു

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (10:45 IST)
Mohammed Siraj: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണ്. പേസര്‍ മുഹമ്മദ് സിറാജിന്റെ തീപ്പൊരി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഓരോവറില്‍ വീഴ്ത്തിയ നാല് വിക്കറ്റ് അടക്കം ആറ് വിക്കറ്റുകളാണ് സിറാജ് ഫൈനലില്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യ വെറും 50 റണ്‍സിന് ഓള്‍ഔട്ടാക്കുകയും ചെയ്തു. 
 
ആദ്യ ഓവര്‍ മെയ്ഡന്‍ എറിഞ്ഞ ശേഷം ഇന്നിങ്‌സിലെ നാലാം ഓവര്‍ എറിയാന്‍ എത്തിയതാണ് സിറാജ്. തന്റെ രണ്ടാം ഓവറില്‍ നാല് വിക്കറ്റുകള്‍ സിറാജ് വീഴ്ത്തി. ആദ്യ ബോളില്‍ തന്നെ പതും നിസങ്കയെ പുറത്താക്കിയാണ് സിറാജ് ശ്രീലങ്കയ്ക്ക് പ്രഹരമേല്‍പ്പിച്ചത്. രണ്ടാം ബോള്‍ സദീര സമരവിക്രമ ഡോട്ട് ബോളാക്കി. മൂന്നാം പന്തില്‍ സമരവിക്രമയെ പുറത്താക്കി സിറാജ് വീണ്ടും ശ്രീലങ്കയെ പ്രതിരോധത്തിലാക്കി. 
 
തൊട്ടടുത്ത പന്തില്‍ തന്നെ ചരിത് അസലങ്കയേയും സിറാജ് കൂടാരം കയറ്റി. പിന്നീട് ഹാട്രിക്കിനുള്ള അവസരമായിരുന്നു. എന്നാല്‍ മിഡ് ഓണില്‍ ബൗണ്ടറി നേടി ധനഞ്ജയ ഡി സില്‍വ സിറാജിന്റെ ഹാട്രിക് അവസരം ഇല്ലാതാക്കി. ഡി സില്‍വയുടെ ബൗണ്ടറി തടയാന്‍ സിറാജ് ഓടിയ ഓട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഡി സില്‍വ മിഡ് ഓണിലേക്ക് ഷോട്ട് പായിച്ച ഉടനെ സിറാജ് പന്തിനു പിന്നാലെ ഓട്ടം തുടങ്ങി. ആ ഓട്ടം അവസാനിച്ചത് ബൗണ്ടറി ലൈനും കടന്നാണ്. നിര്‍ഭാഗ്യം കൊണ്ട് സിറാജിന് ആ ബൗണ്ടറി തടയാന്‍ സാധിച്ചതുമില്ല. സിറാജിന്റെ ഓട്ടം കണ്ട് വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. സിറാജും ചിരിക്കുന്നത് വീഡിയോയില്‍ കാണാം. അതേസമയം തന്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഡി സില്‍വയെ കൂടി പുറത്താക്കി സിറാജ് ഒരൊറ്റ ഓവറില്‍ നാല് വിക്കറ്റ് സ്വന്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments