Webdunia - Bharat's app for daily news and videos

Install App

ആ പരാജയം എല്ലാം മാറ്റിമറിച്ചു; ക്യാപ്‌റ്റനായത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി ധോണി

ആ പരാജയം എല്ലാം മാറ്റിമറിച്ചു; ക്യാപ്‌റ്റനായത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി ധോണി

Webdunia
വെള്ളി, 17 നവം‌ബര്‍ 2017 (15:50 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്‌റ്റന്‍ ആരെന്ന ചോദ്യമുയര്‍ന്നാല്‍ മടികൂടാതെ ഭൂരിഭാഗം പേരും പറയുന്ന പേരാണ് മഹേന്ദ്ര സിംഗ് ധോണി. സൌരവ് ഗാംഗുലിയുടെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു തുടങ്ങിയ ധോണിയുടെ കരിയറില്‍ വഴിത്തിരിവായത് 2007ലെ ട്വന്റി-20 ലോകകപ്പ് വിജയമാണ്.

ധോണി കുട്ടി ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും മഹിക്ക് പിന്തുണയുമായി ടീം നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും രംഗത്തുണ്ട്. രാജ്യത്തിനായി ധോണി നേട്ടങ്ങള്‍ കരസ്ഥമാക്കിയതു പോലെ മറ്റാര്‍ക്കെങ്കിലും അതിന് കഴിഞ്ഞിട്ടുണ്ടോ എന്ന് രവി ശാസ്‌ത്രി ചോദിക്കുമ്പോള്‍ മഹിക്കെതിരെ ഉയരുന്ന പരാമര്‍ശങ്ങള്‍ തള്ളിക്കളയാനാണ് കോഹ്‌ലിക്ക് താല്‍പ്പര്യം.

കരിയറില്‍ വഴിത്തിരിവായ ട്വന്റി-20 ലോകകപ്പ് നേടാന്‍ കാരണമായ സംഭവവികാസങ്ങളും, എങ്ങനെ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ സാധിച്ചു എന്നതിലും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ധോണി.

“ 2007ലെ ഏകദിന ലോകകപ്പിന്റെ പ്രാഥമിക റൌണ്ടില്‍ വെച്ചുതന്നെ ഇന്ത്യന്‍ ടീം പുറത്തായി. ഇതിനു ശേഷമാണ് ട്വന്റി-20 ലോകകപ്പിന്റെ സമയമായത്. പുതിയ ഒരു ക്യാപ്‌റ്റന്‍ വേണമെന്ന നിര്‍ദേശം വന്നതോടെ സെലക്‍ടര്‍മാര്‍ എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. നായകനെ തെരഞ്ഞെടുക്കാനുള്ള ഒരു യോഗത്തിലും ഞാന്‍ പങ്കെടുത്തിരുന്നില്ല. അന്ന് ടീമിലെ ജൂനിയര്‍ താരങ്ങളിലൊരാളായിരുന്നു ഞാന്‍ ”- എന്നും ധോണി പറഞ്ഞു.

“എന്നെ നായകസ്ഥാനത്തേക്ക് എത്തിക്കാന്‍ അവര്‍ക്ക് പല കാരണങ്ങള്‍ തോന്നിയിരിക്കാം. കളിയേക്കുറിച്ച് മുതിര്‍ന്ന താരങ്ങള്‍ ചോദിച്ചാല്‍ തന്റെ മനസിലുള്ള ആശയങ്ങളും തീരുമാനവും മടി കൂടാതെ അവരുമായി പങ്കുവയ്‌ക്കുമായിരുന്നു. സീനിയര്‍ താരങ്ങളുമായി എനിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നതെനും ധോണി വ്യക്തമാക്കി.

ധോണി നായകനായ ശേഷം ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ പടയോട്ടമാണ് കണ്ടത്. ട്വന്റി-20 ലോകകപ്പിന് പിന്നാലെ 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിത്തരാന്‍ ധോണിക്ക് സാധിച്ചതോടെ ടീം ഇന്ത്യയുടെ മുഖഛായ തന്നെ മാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gambhir: ഇതൊന്നും പോര ഗംഭീർ, പരിശീലകസംഘത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സഹപരിശീലകരുടെ സ്ഥാനം തെറിച്ചേക്കും

India vs Pakistan: പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കണം, ക്രിക്കറ്റ് മറ്റൊരു വഴിയെ പോകട്ടെ, ഏഷ്യാകപ്പിൽ ഇരു ടീമുകളും തമ്മിൽ കളിക്കട്ടെയെന്ന് ഗാംഗുലി

Ben Stokes :അത്ഭുതങ്ങൾ നടക്കില്ലല്ലോ, ബൗളർമാരുടെ ജോലിഭാരം കുറയ്ക്കാനാണ് ശ്രമിച്ചത്, കൈകൊടുക്കൻ വിവാദത്തിൽ പ്രതികരിച്ച് ബെൻ സ്റ്റോക്സ്

Gambhir vs Stokes: പരിക്കേറ്റാൻ പകരക്കാരനെ ഇറക്കാൻ അനുവദിക്കണമെന്ന് ഗംഭീർ, അസംബന്ധമെന്ന് ബെൻ സ്റ്റോക്സ്

Koneru Humpy vs Divya Deshmukh: വനിതാ ലോകകപ്പ് ചെസ് ചാമ്പ്യൻ ആരെന്ന് ഇന്നറിയാം, കൊനേരു ഹംപി- ദിവ്യ ദേശ്മുഖ് ട്രൈബ്രേയ്ക്കർ പോരാട്ടം വൈകീട്ട്

അടുത്ത ലേഖനം
Show comments