Webdunia - Bharat's app for daily news and videos

Install App

പുനെയിലെ പിച്ചില്‍ ബിസിസിഐ നാണം കെട്ടു; വടിയെടുത്ത് ഐസിസി - തലകുനിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്

വാരിക്കുഴിയൊരുക്കിയെന്ന് വ്യക്തം; പുനെയിലെ പിച്ചില്‍ ബിസിസിഐ നാണം കെടുന്നു

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (20:23 IST)
ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് നടന്ന പുനെയിലെ പിച്ചിന് നിലവാരമില്ലെന്ന് ഐസിസി. പിച്ച് നിലവാരം കുറഞ്ഞതായിരുന്നെന്ന് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് റിപ്പോർട്ട് നൽകി. റിപ്പോര്‍ട്ടിന്‍മേല്‍ 14 ദിവസത്തിനകം ബിസിസിഐ വിശദീകരണം നല്‍കണമെന്ന് ഐസിസി വ്യക്തമാക്കി.

ബിസിസിഐ നൽകുന്ന വിശദീകരണം വിലയിരുത്തിയ ശേഷമായിരിക്കും ഐസിസിയുടെ അടുത്ത നടപടികൾ. അതേസമയം, പിച്ചിനെക്കുറിച്ച് ബിസിസിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ക്യൂറേറ്റർ പാണ്‍ദുര്‍ഗ് സാൽഗോൻക്കർ പറഞ്ഞു. ഡ്രൈ പിച്ച് ഒരുക്കിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിച്ച് കമ്മിറ്റി തലവൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

രണ്ടാം ടെസ്റ്റ് ബെംഗളൂരുവിലാണ്. ഇരു ടീമുകള്‍ക്കും ഒരുപോലെ അനുകൂലമായ പിച്ചായിരിക്കും ബംഗളൂരുവിലേതെന്ന് സംഘാടകര്‍ അറിയിച്ചു.

പാണ്‍ദുര്‍ഗ് സാൽഗോൻക്കറിന്റെ വെളിപ്പെടുത്തല്‍:-

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റിന് ഒരുക്കിയ പിച്ച് അപകടമുണ്ടാക്കുമെന്ന് ബിസിസിഐയോട് വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു പിച്ച് നിര്‍മിച്ചത്. വരണ്ടു കീറിയ പിച്ച് തിരിച്ചടിയാകുമെന്നും ബന്ധപ്പെട്ടവരെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

പിച്ചില്‍ നിന്നും പുല്ല് നീക്കം ചെയ്യുന്നതും വെള്ളം തളിക്കാത്തതും വലിയ അപകടമുണ്ടാക്കുമെന്ന് തനിക്കറിയാമായിരുന്നു. വരണ്ട പിച്ച് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ തന്നെ താന്‍ ഇക്കാര്യം വ്യക്തമാക്കി. അധികൃതരുടെ കടുത്ത നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു പിച്ച് ഉണ്ടാക്കിയതെന്നും പാണ്‍ദുര്‍ഗ് സല്‍ഗാന്‍ക്കര്‍ വ്യക്തമാക്കി.

ബിസിസിഐ പിച്ച് കമ്മിറ്റിയുടെ ഉത്തരവ് നടപ്പിലാക്കി അവര്‍ പറഞ്ഞതനുസരിച്ചുള്ള പിച്ച് നിര്‍മിച്ചു നല്‍കുക മാത്രമാണ് ഞാന്‍ ചെയ്‌തത്. ഇക്കാര്യങ്ങള്‍ ടീം മാനേജുമെന്റിന് അറിയാമോ എന്ന് തനിക്ക് അറിയില്ലെന്നും ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ക്യൂറേറ്റര്‍ പറഞ്ഞു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, Test 1: കോലിയുടെ പകരക്കാരനായി ഇറങ്ങാന്‍ ഗില്ലിനു ആഗ്രഹം; ഓപ്പണര്‍മാരായി ജയ്‌സ്വാളും രാഹുലും

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

അടുത്ത ലേഖനം
Show comments