Webdunia - Bharat's app for daily news and videos

Install App

Cricket worldcup 2023: ഇന്ത്യക്കാരനെന്നത് മാത്രമല്ല, രവീന്ദ്രയുടെ പല നേട്ടങ്ങളും ഇന്ത്യന്‍ മണ്ണില്‍ തന്നെ

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2023 (14:18 IST)
രചിന്‍ രവീന്ദ്രയെന്ന പേര് ക്രിക്കറ്റ് ലോകം കേട്ടുതുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. പേരില്‍ നിന്ന് തന്നെ രചിന്റെ ഇന്ത്യന്‍ ബന്ധം വ്യക്തമാണ്. ബെംഗളുരുവാണ് രചിന്റെ പിതാവിന്റെ സ്വദേശം. സച്ചിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും വലിയ ആരാധകനായതിനാല്‍ രാഹുലില്‍ നിന്നും രാ എന്ന ഭാഗവും സച്ചിനില്‍ നിന്നും ചിന്‍ എന്ന ഭാഗവും എടുത്താണ് തന്റെ മകന് രവി കൃഷ്ണമൂര്‍ത്തി പേര് നല്‍കിയത്. രചിന്റെ ഇന്ത്യന്‍ ബന്ധം അവിടെ അവസാനിക്കുന്നില്ല.
 
ക്രിക്കറ്റ് കരിയറാക്കി അധികകാലം ആയിട്ടില്ലെങ്കിലും ഇതിനകം രചിന്‍ രവീന്ദ്രയുടെ ക്രിക്കറ്റ് കരിയറില്‍ സംഭവിച്ച പല സംഭവങ്ങളും നടന്നത് ഇന്ത്യയില്‍ വെച്ചാണ്. ന്യൂസിലന്‍ഡ് സീനിയര്‍ ടീമില്‍ എത്തുന്നതിന് മുന്‍പ് അണ്ടര്‍ 19 കാറ്റഗറിയില്‍ ന്യൂസിലന്‍ഡിനായി 2 ലോകകപ്പുകളില്‍ രചിന്‍ കളിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയില്‍ വെച്ചായിരുന്നു ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ ടെസ്റ്റില്‍ രചിന്‍ അരങ്ങേറ്റം കുറിച്ചത്. കാന്‍പൂര്‍ ടെസ്റ്റില്‍ ബാറ്റ് കൊണ്ടുള്ള രചിന്റെ പ്രകടനം അന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചെടുക്കാനും രചിന് സാധിച്ചു.
 
ന്യൂസിലന്‍ഡിന്റെ ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമല്ലായിരുന്നെങ്കിലും ബ്രെയ്‌സ്‌വെല്ലിന് പരിക്കേറ്റതും വില്യംസണിന്റെ തിരിച്ചുവരവ് പരിക്ക് മൂലം നീണ്ടതുമാണ് ന്യൂസിലന്‍ഡ് ലോകകപ്പ് ടീമില്‍ സ്ഥാനം നേടാന്‍ രചിനെ സഹായിച്ചത്. ലോകകപ്പിലെ രചിന്റെ ആദ്യമത്സരം നടന്നതും ഇന്ത്യയിലാണെന്നത് യാദൃശ്ചികമായിരിക്കാം. മത്സരത്തില്‍ സെഞ്ചുറി സ്വന്തമാക്കികൊണ്ട് ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ സെഞ്ചൂറിയനും ലോകകപ്പില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാകാനും രചിന്‍ രവീന്ദ്രയ്ക്ക് സാധിച്ചു. സെഞ്ചുറി പ്രകടനത്തോടെ ന്യൂസിലന്‍ഡ് ടീമിലെ തന്നെ പ്രധാനതാരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് ഈ 23കാരന്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെയ്ഞ്ചില്ല, ബാബർ അസം വീണ്ടും പൂജ്യത്തിന് പുറത്ത്, പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് ജയം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Crystal palace vs Liverpool: മക് അലിസ്റ്റർ, സല.. പെനാൽറ്റി പാഴാക്കി താരങ്ങൾ,വെംബ്ലിയിൽ ലിവർപൂളിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസിന് ചരിത്രനേട്ടം

പരാഗിനെ നായകനാക്കാനാണ് താത്പര്യമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, സഞ്ജു പോകുന്നത് രാജസ്ഥാന് ദോഷം ചെയ്യും, കെ ശ്രീകാന്ത്

അടുത്ത ലേഖനം
Show comments