Webdunia - Bharat's app for daily news and videos

Install App

ഓസ്‌ട്രേലിയയേയും തകര്‍ത്ത്‌ ടീ ഇന്ത്യയുടെ ജൈത്രയാത്ര; ഫൈനല്‍ ടെസ്റ്റില്‍ ജയം, പരമ്പര

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം; പരമ്പര

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (11:08 IST)
ഓസ്ട്രേലിയയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. 106 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കെ എല്‍ രാഹുല്‍(51*) അജങ്ക്യ രഹനെ(38*) എന്നിവരുടെ മികവിലാണ് ജയം സ്വന്തമാക്കിയത്. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇതോടെ വെസ്റ്റിന്‍ഡീസിനെതിര തുടങ്ങിയ ഇന്ത്യയുടെ ജൈത്രയാത്ര ഇംഗ്ലണ്ടും ബംഗ്ലാദേശും ന്യൂസിലന്‍ഡും പിന്നിട്ട് ഓസ്‌ട്രേലിയയെ മുട്ടുകുത്തിക്കുന്നത് വരെയെത്തി നില്‍ക്കുകയാണ്. 
 
വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യയ്ക്ക് എട്ട് റണ്‍സെടുത്ത മുരളി വിജയ്‌യേയും റണ്‍സൊന്നുമെടുക്കാതെ പൂജാരയേയുമാണ് നഷ്ടമായത്. പരമ്പരയിലെ ആറാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇന്ന് രാഹുല്‍ നേടിയത്. ഒന്നാം ഇന്നിങ്ങ്സില്‍ വെറും 32 റൺസ് മാത്രം ലീഡ് നേടാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. എന്നാല്‍ മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഓസീസ് കൃത്യതയാര്‍ന്ന ഇന്ത്യന്‍ ബോളിങ്ങിന് മുന്നില്‍ വെറും 137 റൺസ് മാത്രമാണ് എടുത്തത്. 
 
ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ്, ആർ. ആശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് സ്വന്തമാക്കി. 45 റൺസെടുത്ത മാക്സ്‍വെല്ലാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. വാർണർ(ആറ്), റെൻഷോ(എട്ട്), ക്യാപ്റ്റൻ സ്മിത്ത്(17),  ഷോൺ മാർഷ്(ഒന്ന്), ഹാൻഡ്സ്കോംപ്(18) എന്നിങ്ങനെയാണ് ഓസീസിന്റെ മറ്റുള്ള  മുൻനിര ബാറ്റ്സ്മാന്മാരുടെ സംഭാവനകള്‍. 
 
നേരത്തെ 6ന് 248 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 332നു പുറത്താവുകയായിരുന്നു. 95 പന്തിൽ നാലു ഫോറും നാലു സിക്സറും ഉൾപ്പെടെ 63 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് ഇന്ത്യ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്. ഏഴാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയും ജഡേജയും ചേർന്ന് 96 റൺസാണ് നേടിയത്. 102 പന്തിൽ നിന്ന് 31 റൺസാണ് സാഹയുടെ സംഭാവന. ഓസീസിനായി നഥാൻ ലയൺ അഞ്ചുവിക്കറ്റും കമ്മിൻസ് മൂന്നു വിക്കറ്റും വീഴ്ത്തി. 

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments