നാല് വിക്കറ്റുകൾ, സ്മിത്തിനെ പുറത്താക്കിയ കിടിലൻ ത്രോ, രണ്ടാം ദിനത്തിൽ താരമായി ജഡേജ

Webdunia
വെള്ളി, 8 ജനുവരി 2021 (12:04 IST)
ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ താരമായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 338 റൺസിന് അവസാനിച്ചപ്പോൾ മത്സരത്തിൽ നാലു വിക്കറ്റുകൾ നേടിയത് രവീന്ദ്ര ജഡേജയാണ്.
 
മത്സരത്തിൽ 18 ഓവറിൽ 62 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റാണ് ജഡേജ വീഴ്‌ത്തിയത്. ഇതോടൊപ്പം ഓസീസ് ബാറ്റിങ്ങിൽ നങ്കൂരമിട്ട സ്റ്റീവ് സ്മിത്തിനെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി പുറത്താക്കാനും ജഡേജയ്‌ക്ക് സാധിച്ചു. രണ്ടാം ദിനത്തിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ മാര്‍നസ് ലബുഷെയ്ന്‍ - സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് പൊളിച്ച് വിക്കറ്റ് വേട്ട തുടങ്ങിവെച്ചതും ജഡേജ തന്നെ. 
91 റൺസെടുത്ത ലബുഷെയ്‌നിനെ പവലിയനിലേക്കെത്തിച്ച ജഡേജ പിന്നാലെ മാത്യൂ വെയ്‌ഡിനെയും പുറത്താക്കി. പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരാണ് ജഡേജയുടെ പന്തിന് ഇരയായ മറ്റുള്ളവർ.
 
മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ തകർത്തടിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ത്രോയാണ് മത്സരത്തിൽ ജഡേജയ്‌ക്ക് വലിയ കയ്യടികൾ നേടികൊടുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്

പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments