Webdunia - Bharat's app for daily news and videos

Install App

'മോശം ക്യാപ്റ്റന്‍സി, പക്വത കുറവ്'; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം തോറ്റതിനു പിന്നാലെ പന്തിന് രൂക്ഷ വിമര്‍ശനം

Webdunia
വെള്ളി, 10 ജൂണ്‍ 2022 (15:02 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ തോറ്റതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിന് രൂക്ഷ വിമര്‍ശനം. പന്തിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങളാണ് ഇന്ത്യയെ തോല്‍പ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനം. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ അടക്കം ഗുരുതരമായ വീഴ്ചകളാണ് പന്തിന് സംഭവിച്ചത്. 
 
ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഉപയോഗിച്ച രീതിയാണ് പന്ത് ചെയ്ത ആദ്യ മണ്ടത്തരം. ബൗണ്ടറി ലൈനില്‍ കെണിയൊരുക്കി വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിവുള്ള ബൗളറാണ് ചഹല്‍. എന്നാല്‍ ചഹലിന് പവര്‍പ്ലേയില്‍ പന്തെറിയാന്‍ കൊടുക്കുകയാണ് ഇന്ത്യന്‍ നായകന്‍ ചെയ്തത്. നാലാം ഓവറാണ് ചഹല്‍ എറിഞ്ഞത്. വിട്ടുകൊടുത്തത് 16 റണ്‍സ് ! ആ സമയത്ത് ബൗണ്ടറി ലൈനില്‍ ഫീല്‍ഡിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം. 
 
പവര്‍പ്ലേ കഴിഞ്ഞതിനു ശേഷം ചഹലിന് പന്ത് കൊടുക്കാന്‍ ഇന്ത്യന്‍ നായകന്‍ മടി കാണിച്ചു. ഒരുപക്ഷേ മധ്യ ഓവറുകളില്‍ ചഹലിന് പന്ത് കൊടുത്തിരുന്നെങ്കില്‍ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴുമായിരുന്നു. അതിനുള്ള സാധ്യതയാണ് പന്ത് ഇല്ലാതാക്കിയത്. പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായ ചഹല്‍ ഇന്നലെ എറിഞ്ഞത് വെറും 2.1 ഓവര്‍ മാത്രം ! 
 
ആദ്യ ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത ചഹല്‍ പവര്‍പ്ലേ തീര്‍ന്നതിനു ശേഷം എറിഞ്ഞ രണ്ടാം ഓവറില്‍ വിട്ടുകൊടുത്തത് വെറും ആറ് റണ്‍സ് മാത്രമാണ്. എന്നിട്ടും ശേഷിക്കുന്ന രണ്ട് ഓവര്‍ ചഹലിനെ കൊണ്ട് എറിയിപ്പിക്കാന്‍ പന്ത് തയ്യാറായില്ല. പിന്നീട് ചഹല്‍ മൂന്നാം ഓവര്‍ എറിയാന്‍ എത്തിയത് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിലെ അവസാന ഓവറില്‍. ആദ്യ പന്തില്‍ തന്നെ സന്ദര്‍ശകര്‍ വിജയിക്കുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments