ഒരു സെഞ്ചുറി പിറന്നിട്ട് 50 ഇന്നിങ്ങ്സുകൾ, കോലി കടന്നുപോയ അതേ അവസ്ഥയിലാണ് ഹിറ്റ്മാനും

Webdunia
തിങ്കള്‍, 16 ജനുവരി 2023 (13:22 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് വിരാട് കോലിയും രോഹിത് ശർമയും. 3 വർഷക്കാലത്തോളം നീണ്ട സെഞ്ചുറി വരൾച്ചയ്ക്ക് അറുതി കുറിച്ച് കഴിഞ്ഞ 4 മത്സരങ്ങളിൽ മൂന്നിലും സെഞ്ചുറി സ്വന്തമാക്കി വിരാട് കോലി കളിക്കളത്തിൽ വീണ്ടും ശക്തമായി തിരിച്ചെത്തിയപ്പോൾ കഴിഞ്ഞ കുറച്ച് കാലമായി ഒരു സെഞ്ചുറി നേട്ടം സ്വന്തമാക്കാൻ ഇന്ത്യൻ നായകന് സാധിച്ചിട്ടില്ല.
 
ശ്രീലങ്കക്കെതിരായ പരമ്പരയിൽ മികച്ച രീതിയിലാണ് രോഹിത് ബാറ്റ് വീശിയതെങ്കിലും അൻപതുകൾ നൂറുകളായി മാറ്റുവാൻ താരം വീണ്ടും പരാജയമായി. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 49 പന്തിൽ നിന്നും 42 റൺസുമായി രോഹിത് മടങ്ങിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി 50 ഇന്നിങ്ങ്സുകളിൽ സെഞ്ചുറി നേടാൻ സാധിച്ചില്ല എന്ന നാണം കെട്ട റെക്കോർഡ് രോഹിത് സ്വന്തമാക്കിയിരിക്കുകയാണ്.
 
കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ മൂന്നര വർഷമായി സെഞ്ചുറി നേടാനാകാത്ത വിരാട് കോലിയുടെ സമാനമായ അവസ്ഥയിലൂടെയാണ് താരം കടന്നുപോകുന്നത്. അന്താരാഷ്ട്ര തലത്തിൽ തുടർച്ചയായ അൻപത് കളികളിൽ സെഞ്ചുറിയില്ലാ എന്നത് വലിയ വിടവ് തന്നെയാണെന്ന് താരത്തെ വിമർശിക്കുന്നവർ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

FIFA World Cup 2026: ലോകകപ്പില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടും, പക്ഷേ ഇങ്ങനെ സംഭവിച്ചാല്‍ മാത്രം !

Rajasthan Royals: 'ഞാന്‍ എടുത്ത തീരുമാനങ്ങളില്‍ 85 ശതമാനം ശരിയായിരുന്നു'; രാജസ്ഥാന്‍ ക്യാപ്റ്റന്‍സിക്കു അവകാശവാദവുമായി റിയാന്‍ പരാഗ്

സഞ്ജുവിന്റെ ഒഴിവില്‍ രാജസ്ഥാന്‍ നായകനാര്?, ചാലഞ്ച് ഏറ്റെടുക്കാന്‍ തയ്യാറെന്ന് റിയാന്‍ പരാഗ്

Australia vs England, 2nd Test: കളി പിടിച്ച് ഓസ്‌ട്രേലിയ, ആതിഥേയര്‍ക്കു 44 റണ്‍സ് ലീഡ്

അടുത്ത ലേഖനം
Show comments