Webdunia - Bharat's app for daily news and videos

Install App

പൊരുതിയത് പന്ത് മാത്രം, ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ കുഴിച്ചുമൂടി കിവികൾ, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്

അഭിറാം മനോഹർ
ഞായര്‍, 3 നവം‌ബര്‍ 2024 (13:16 IST)
Newzealand win
ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി സ്വന്തം നാട്ടില്‍ മുഴുവന്‍ മത്സരങ്ങളും പരാജയപ്പെട്ട് ടീം ഇന്ത്യ. 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ 3 മത്സരങ്ങളിലും ശക്തമായ ആധിപത്യമാണ് ഇന്ത്യന്‍ ടീമിന് മുകളില്‍ ന്യൂസിലന്‍ഡ് പുലര്‍ത്തിയത്. ആദ്യ 2 മത്സരങ്ങള്‍ തോറ്റതോടെ പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാന്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം പ്രധാനമായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റിലും പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു.
 
സ്പിന്‍ പിച്ചുകളില്‍ എതിരാളികളെ വരിഞ്ഞുമുറുക്കുന്ന ഇന്ത്യയെ അല്ല ആദ്യ മത്സരം മുതല്‍ പരമ്പരയില്‍ കാണാനായത്. ബെംഗളുരുവിലെ ആദ്യ ടെസ്റ്റില്‍ ടോസിലെ തീരുമാനമായിരുന്നു പരാജയത്തിലേക്ക് നയിച്ചതെങ്കില്‍ ശേഷിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ സ്പിന്നര്‍മാരെ നിഷ്പ്രഭമാക്കി മാറ്റാന്‍ ന്യൂസിലന്‍ഡിനായി. കൂടാതെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നിനെ നേരിടാനാകാതെ കുഴങ്ങുന്നതും ഈ പരമ്പരയില്‍ കാണാനായി.സ്പിന്നിനെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയമായതാണ് പരമ്പരയില്‍ ഇന്ത്യ നാണം കെടുന്നതിന് കാരണമായത്.
 
 സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ടൂര്‍ണമെന്റില്‍ തീര്‍ത്തും നിരാശപ്പെടുത്തി. യുവതാരങ്ങളില്‍ ശുഭ്മാന്‍ ഗില്ലും യശ്വസി ജയ്ശ്വാളും സര്‍ഫറാസ് ഖാനുമെല്ലാം ചില നല്ല ഇന്നിങ്ങ്‌സുകള്‍ നടത്തിയെങ്കിലും റിഷഭ് പന്തല്ലാതെ ഒരു ഇന്ത്യന്‍ ബാറ്ററും സ്ഥിരതയോടെ പരമ്പരയില്‍ കളിച്ചില്ല. ബൗളര്‍മാരില്‍ അശ്വിന്‍ നിറം മങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
 
 മുംബൈയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ 25 റണ്‍സിനാണ് ന്യൂസിലന്‍ഡ് വിജയിച്ചത്. 147 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ 121 റണ്‍സിലാണ് ന്യൂസിലന്‍ഡ് ഒതുക്കിയത്. നാലാം ഇന്നിങ്ങ്‌സില്‍ നിരുത്തരവാദപരമായി ബാറ്റ് ചെയ്ത ബാറ്റിംഗ് നിരയ്ക്കാണ് ഈ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും. മുന്‍നിരയില്‍ രോഹിത് ശര്‍മയും വിരാട് കോലിയും തീര്‍ത്തും നിരാശപ്പെടുത്തി. ഒരു ഭാഗത്ത് 59 പന്തില്‍ 60 റണ്‍സുമായി റിഷഭ് പന്ത് മാത്രമാണ് ഇന്ത്യയ്ക്കായി പൊരുതിയത്. റിഷഭ് പന്തിനെ പുറത്താക്കിയതോടെ ബാക്കി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന ലാഘവത്തോടെയാണ് കിവികള്‍ ഇന്ത്യയെ കുഴിച്ചുമൂടിയത്.
 
 പരാജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകളും വെള്ളത്തിലായി. അതിലേറെ സ്വന്തം മണ്ണില്‍ ആദ്യമായി വൈറ്റ് വാഷ് ചെയ്യപ്പെടുന്ന ടീമെന്ന നാണക്കേടും രോഹിത്തിന്റെയും സംഘത്തിന്റെയും പേരിലായിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിച്ചെങ്കില്‍ മാത്രമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് പ്രവേശിക്കാനാവു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: മോനെ കോലി, ആ കപ്പ് തൂക്ക്; ഡിവില്ലിയേഴ്‌സിന്റെ ആശംസ

IPL 2025 Final, RCB vs PBKS: മഴ പെയ്തു കളി ഉപേക്ഷിച്ചാല്‍ കപ്പ് പഞ്ചാബിന്

Royal Challengers Bengaluru: ആര്‍സിബി ആരാധകര്‍ ഈ മൂന്ന് ഫൈനലുകള്‍ എങ്ങനെ മറക്കും? ചരിത്രം ഭയപ്പെടുത്തുമ്പോള്‍..!

Glenn Maxwell Retirement: മരണത്തില്‍ നിന്നും തിരിച്ചുവന്ന പോലൊരു പ്രകടനം, ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്ന് ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പേരില്‍

Henrich klassen : കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, ഏറെ ചിന്തിച്ചെടുത്ത തീരുമാനം, 33 വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഹെൻറിച്ച് ക്ലാസൻ

അടുത്ത ലേഖനം
Show comments