Webdunia - Bharat's app for daily news and videos

Install App

അർഷദീപ് പന്തിൽ കൃത്രിമം കാണിച്ചെന്ന് ഇൻസമാം, വായടപ്പിക്കുന്ന മറുപടി സ്പോട്ടിൽ നൽകി രോഹിത് ശർമ

അഭിറാം മനോഹർ
വ്യാഴം, 27 ജൂണ്‍ 2024 (18:18 IST)
ഓസ്‌ട്രേലിയക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യന്‍ പേസറായ അര്‍ഷദീപ് സിംഗ് പന്തില്‍ കൃത്രിമം കാണിച്ചെന്ന മുന്‍ പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ഹഖിന്റെ ആരോപണങ്ങള്‍ക്ക് രൂക്ഷ ഭാഷയില്‍ മറുപടി നല്‍കി രോഹിത് ശര്‍മ. ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രോഹിത്തിന്റെ മറുപടി.
 
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 15 ഓവറുകള്‍ പിന്നിട്ടശേഷം അര്‍ഷദീപിന് റിവേഴ്‌സ് സ്വിങ്ങ് ചെയ്യാനായി എന്നും ഇത് സംശയാസ്പദമാണെന്നുമാണ് ഇന്‍സമാം ആരോപിക്കുന്നത്. ഇന്ത്യ പന്തില്‍ കൃത്രിമം കാണിച്ചുവെന്നും എന്നാല്‍ അധികാരികള്‍ ഇന്ത്യയുടെ കാര്യത്തില്‍ കണ്ണടയ്ക്കുകയാണെന്നും ഇന്‍സമാം ആരോപിച്ചിരുന്നു. ഇതിനുള്ള രോഹിത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇവിടെ വളരെ ചൂടേറിയ കാലാവസ്ഥയാണ്. വരണ്ട പിച്ചുകളാണ്. ഇവിടെ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്തില്ലെങ്കില്‍ വേറെ എവിടെയാണ് ലഭിക്കുക. ഇംഗ്ലണ്ടിലോ ഓസ്‌ട്രേലിയയിലോ അല്ലല്ലോ കളിക്കുന്നത്. വല്ലപ്പോഴും തലച്ചോറും ഉപയോഗിക്കണം. രോഹിത് വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും

IPL 2025: 18 കോടിയ്ക്കുള്ള മുതലൊക്കെയുണ്ടോ, മുംബൈയിൽ തുടരണോ എന്ന് ഹാർദ്ദിക്കിന് തീരുമാനിക്കാം

ഐസിസി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, നേട്ടമുണ്ടാക്കി ജയ്സ്വാളും കോലിയും

അടുത്ത ലേഖനം
Show comments