Webdunia - Bharat's app for daily news and videos

Install App

Sanju Samson: ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യ ജയിക്കേണ്ടതായിരുന്നു; പണി പാളിയത് സഞ്ജുവിന്റെ അതിബുദ്ധിയില്‍ !

ആദ്യ സൂപ്പര്‍ ഓവറില്‍ തന്നെ ഇന്ത്യ കളി ജയിക്കേണ്ടതായിരുന്നെന്നും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കാണിച്ച അതിബുദ്ധിയാണ് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നയിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്

രേണുക വേണു
വ്യാഴം, 18 ജനുവരി 2024 (10:58 IST)
Sanju Samson

Sanju Samson: സമീപകാലത്ത് ക്രിക്കറ്റ് ആരാധകര്‍ കണ്ട ഏറ്റവും മികച്ച ത്രില്ലറാണ് ഇന്നലെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നത്. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്നാം ട്വന്റി 20 മത്സരത്തിലെ വിജയികളെ കണ്ടെത്താന്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ നടത്തേണ്ടിവന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാനും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് തന്നെ നേടി. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിയത്. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരു ടീമുകളും 16 റണ്‍സ് നേടിയതോടെ വീണ്ടും സൂപ്പര്‍ ഓവര്‍ കളിക്കേണ്ടി വന്നു. 
 
ആദ്യ സൂപ്പര്‍ ഓവറില്‍ തന്നെ ഇന്ത്യ കളി ജയിക്കേണ്ടതായിരുന്നെന്നും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കാണിച്ച അതിബുദ്ധിയാണ് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നയിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. ഒന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാന്‍ ആണ്. ഗുല്‍ബാദിന്‍ നായിബ്, റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരാണ് ഓപ്പണ്‍ ചെയ്തത്. മുകേഷ് കുമാര്‍ എറിഞ്ഞ ആദ്യ പന്തില്‍ ഗുല്‍ബാദിന്‍ റണ്‍ഔട്ട് ആയി. പിന്നീട് ക്രീസിലെത്തിയത് മുഹമ്മദ് നബി. 
 
മുകേഷ് കുമാറിന്റെ മൂന്നാം പന്തില്‍ ഗുര്‍ബാസ് ഫോറും അഞ്ചാം പന്തില്‍ നബി സിക്‌സും നേടി. അഞ്ച് പന്തുകള്‍ കഴിയുമ്പോള്‍ അഫ്ഗാന്‍ 13 റണ്‍സ് നേടിയിരുന്നു. സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ മൂന്ന് റണ്‍സാണ് ഇന്ത്യ ബൈ ആയി വഴങ്ങിയത്. മുകേഷ് എറിഞ്ഞ ഓഫ് സ്റ്റംപിനു പുറത്തുള്ള യോര്‍ക്കര്‍ ബോള്‍ ബാറ്റ് കൊണ്ട് തൊടാന്‍ പോലും നബിക്ക് സാധിച്ചില്ല. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കൈകളിലേക്ക്. അഫ്ഗാന്‍ ബാറ്റര്‍മാര്‍ ഉടന്‍ തന്നെ സിംഗിളിനായി ഓടി. പന്ത് കൈയില്‍ കിട്ടിയ വിക്കറ്റ് കീപ്പര്‍ സഞ്ജു ഉടന്‍ തന്നെ ബൗളിങ് എന്‍ഡിലേക്ക് ത്രോ ചെയ്യാന്‍ നോക്കി. ഈ ത്രോ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുകയായിരുന്ന മുഹമ്മദ് നബിയുടെ കാലില്‍ തട്ടി ദിശ മാറിപ്പോയി. ഈ സമയം കൊണ്ട് അഫ്ഗാന്‍ ബാറ്റര്‍മാര്‍ രണ്ട് റണ്‍സ് കൂടി ഓടിയെടുത്തു. 
 
അവസാന പന്ത് ആയതിനാല്‍ അത് ത്രോ ചെയ്യേണ്ട ആവശ്യം സഞ്ജുവിന് ഇല്ലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഉറപ്പായും സിംഗിള്‍ ഓടിയെടുക്കാന്‍ സാധ്യതയുണ്ടായിരുന്നു. കൈയില്‍ കിട്ടിയ പന്തുമായി വിക്കറ്റിനു മുന്നില്‍ നിന്നിരുന്നെങ്കില്‍ അഫ്ഗാനെ കൊണ്ട് രണ്ടാം റണ്‍സിനായി ഓടുന്നത് സഞ്ജുവിന് തടയാമായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ത്രോ ചെയ്യാന്‍ ശ്രമിച്ചത് കാരണം വീണ്ടും രണ്ട് റണ്‍സ് കൂടി അഫ്ഗാന്‍ ഓടിയെടുത്തു. ആ രണ്ട് റണ്‍ ഡിഫെന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ചാം ബോളില്‍ ഇന്ത്യക്ക് ജയിക്കമായിരുന്നു. രണ്ട് റണ്‍സ് കുറഞ്ഞിരുന്നെങ്കില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 15 ആയി ചുരുങ്ങിയേനെ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments