Webdunia - Bharat's app for daily news and videos

Install App

അവസരം തുലച്ച് ഭരത്, അടുത്ത കളിയിൽ പ്ലേയിംഗ് ഇലവനിൽ സഞ്ജു?, ബാറ്റിംഗ് പരിശീലനം തുടങ്ങി

അഭിറാം മനോഹർ
ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (14:56 IST)
ദുലീപ് ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവനിലേക്ക് വശി തുറക്കുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ആദ്യ മത്സരത്തില്‍ ദയനീയമായി തോറ്റതോടെയാണ് ആദ്യ മത്സരത്തില്‍ ടീമിലില്ലാതിരുന്ന സഞ്ജുവിന് ടീമില്‍ അവസരം ഒരുക്കുന്നത്. ഇന്ത്യ സിയുമായുള്ള ആദ്യ ഇലവനില്‍ സഞ്ജുവിന് പകരം കെ എസ് ഭരതായിരുന്നു ടീമിന്റെ വിക്കറ്റ് കീപ്പര്‍ താരമായത്. ബാറ്റിംഗില്‍ രണ്ട് ഇന്നിങ്ങ്‌സിലും താരം തികഞ്ഞ പരാജയമായിരുന്നു.
 
നേരത്തെ ദുലീപ് ട്രോഫിക്കുള്ള ഇന്ത്യന്‍ ഡി പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇഷാന്‍ കിഷനും ഭരതുമായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടായിരുന്നത്. പരിക്കിനെ തുടര്‍ന്ന് ഇഷാന്‍ കിഷന്‍ പിന്മാറിയതോടെയാണ് അവസാന നിമിഷം സഞ്ജുവിന് ടീമില്‍ വിളിയെത്തിയത്. റിഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ കെ എസ് ഭരതായിരുന്നു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.
 
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന ദുലീപ് ട്രോഫിയിലെ പ്രകടനം ഇന്ത്യന്‍ ടീം തിരെഞ്ഞെടുപ്പിലും നിര്‍ണായകമാകും. ആദ്യ കളിയില്‍ ഭരത് ഫ്‌ളോപ്പായതോടെ സഞ്ജുവിന് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സി ടീമുമായുള്ള കളിയില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 13 റണ്‍സും രണ്ടാമിന്നിങ്ങ്‌സില്‍ 16 റണ്‍സുമായിരുന്നു ഭരത് നേടിയത്.
 
ഇന്ത്യന്‍ എ ടീമുമായി ഈ മാസം 12മുതലാണ് ഇന്ത്യന്‍ ഡി ടീമിന്റെ രണ്ടാമത്തെ മത്സരം. ആദ്യമത്സരത്തില്‍ ഭരത് പരാജയമായതോടെ അടുത്ത മത്സരത്തില്‍ സഞ്ജുവിന് നറുക്ക് വീണേക്കും. ഇന്ത്യ ഡി ടീമിനൊപ്പം ചേര്‍ന്ന് സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ഇതോടെ വലിയ ആവേശത്തിലാണ് മലയാളി ക്രിക്കറ്റ് പ്രേക്ഷകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടർച്ചയായി 7 അവസരം തരുമെന്ന് സൂര്യ ഉറപ്പ് നൽകിയിരുന്നു, 21 തവണ ഡക്കായാൽ പുറത്താക്കുമെന്നാണ് ഗംഭീർ പറഞ്ഞത്: സഞ്ജു സാംസൺ

Shubman Gill: ഏകദിനത്തിലും ഗില്‍ നായകനാകും; ഓസ്‌ട്രേലിയന്‍ പര്യടനം രോഹിത്തിന്റെ അവസാന ഊഴം

Rajasthan Royals: രാജസ്ഥാനില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല; സഞ്ജുവിനു പുറമെ മറ്റൊരു സൂപ്പര്‍താരത്തെയും റിലീസ് ചെയ്യുന്നു

Virat Kohli and Rohit Sharma Comeback: ഇന്ത്യന്‍ ജേഴ്‌സിയില്‍ കോലിയും രോഹിത്തും കളിക്കുന്നത് കാണാന്‍ എത്രനാള്‍ കാത്തിരിക്കണം?

ഇന്ത്യക്കെതിരെ കളിക്കുന്നത് പോലെയല്ല, ഇംഗ്ലണ്ടിനെ 5-0ത്തിന് ചുരുട്ടിക്കെട്ടും, ആഷസ് പ്രവചനവുമായി മഗ്രാത്ത്

അടുത്ത ലേഖനം
Show comments