Webdunia - Bharat's app for daily news and videos

Install App

രാഹുലും പന്തും പൂര്‍ണമായി നിരാശപ്പെടുത്തിയാല്‍ മാത്രം സഞ്ജുവിന് അവസരം; എല്ലാ വാതിലുകളും കൊട്ടിയടച്ച് ബിസിസിഐ

അതേസമയം ഏകദിനത്തില്‍ രാഹുലിനേക്കാളും പന്തിനേക്കാളും മികച്ച പ്രകടനങ്ങള്‍ സഞ്ജുവിന്റെ പേരിലുണ്ട്

രേണുക വേണു
ചൊവ്വ, 23 ജൂലൈ 2024 (15:11 IST)
ഏകദിനത്തില്‍ അടക്കം ഒരു ഫോര്‍മാറ്റിലും മലയാളി താരം സഞ്ജു സാംസണ്‍ തങ്ങളുടെ പ്രഥമ പരിഗണനയില്‍ ഇല്ലെന്ന് വ്യക്തമാക്കി ബിസിസിഐ വൃത്തങ്ങള്‍. കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കു ശേഷം മാത്രമേ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കൂ എന്ന നിലപാടിലാണ് ബിസിസിഐയും സെലക്ടര്‍മാരും. സഞ്ജു മികവ് പ്രകടിപ്പിച്ച ഏകദിന ഫോര്‍മാറ്റില്‍ പോലും രാഹുലും പന്തുമാണ് ബിസിസിഐയുടെ ആദ്യ ചോയ്‌സ്. 
 
ട്വന്റി 20 യില്‍ റിഷഭ് പന്തിനാണ് മുഖ്യ പരിഗണന. അതിനു ശേഷം മാത്രമേ സഞ്ജുവിനെ പരിഗണിക്കൂ. ഏകദിനത്തിലേക്ക് വരുമ്പോള്‍ കെ.എല്‍.രാഹുലിനും റിഷഭ് പന്തിനും ശേഷം മാത്രമേ സഞ്ജുവിന് വാതിലുകള്‍ തുറക്കപ്പെടൂ. രാഹുലും പന്തും തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം സഞ്ജുവിന് അവസരം നല്‍കാമെന്ന നിലപാടിലാണ് ബിസിസിഐ. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത്. 
 
അതേസമയം ഏകദിനത്തില്‍ രാഹുലിനേക്കാളും പന്തിനേക്കാളും മികച്ച പ്രകടനങ്ങള്‍ സഞ്ജുവിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ 14 ഇന്നിങ്‌സുകളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. സ്‌ട്രൈക് റേറ്റ് നൂറിന് അടുത്താണ്. കെ.എല്‍.രാഹുലിന് ഏകദിനത്തില്‍ 70 ഇന്നിങ്‌സുകളില്‍ നിന്ന് നേടാന്‍ സാധിച്ചിരിക്കുന്നത് 2820 റണ്‍സ്. ശരാശരി 50.35 ആണ്, സ്‌ട്രൈക് റേറ്റ് ആകട്ടെ 87.82 ! റിഷഭ് പന്തിന്റെ കണക്കുകളിലേക്ക് വന്നാല്‍ 26 ഇന്നിങ്‌സുകളില്‍ നിന്ന് 34.60 മാത്രം ശരാശരിയില്‍ 865 റണ്‍സാണ് നേടിയിരിക്കുന്നത്. സ്‌ട്രൈക് റേറ്റ് സഞ്ജുവിനേക്കാള്‍ ഉയര്‍ന്നതാണ് (106.65). ഏകദിനത്തില്‍ ഇത്രയും സ്ഥിരത പുലര്‍ത്തിയിട്ടും സഞ്ജുവിന് പ്രഥമ പരിഗണന നല്‍കാന്‍ ബിസിസിഐ മടിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments