Webdunia - Bharat's app for daily news and videos

Install App

എടാ എന്തൊക്കെയാടാ നടക്കുന്നേ, ക്യാപ്റ്റനെ അപമാനിച്ച ഷഹീൻ അഫ്രീദിയെ പുറത്താക്കി പാകിസ്ഥാൻ

അഭിറാം മനോഹർ
വെള്ളി, 30 ഓഗസ്റ്റ് 2024 (16:16 IST)
Shaheen Afridi
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാനായി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരമായ ഷഹീന്‍ അഫ്രീദിയെ രണ്ടാം ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതാണ് ഞെട്ടിപ്പിക്കുന്ന തീരുമാനം. ഇതിന്റെ കാരണം പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.
 
ആദ്യ ടെസ്റ്റ് പരാജയപ്പെട്ട പാകിസ്ഥാന് പരമ്പര നിലനിര്‍ത്തണമെങ്കില്‍ രണ്ടാം ടെസ്റ്റില്‍ വിജയം നിര്‍ണായകമാണ്. പാകിസ്ഥാനെതിരെ ഇതാദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റില്‍ വിജയം നേടുന്നത്. ആദ്യ ടെസ്റ്റില്‍ പാക് നായകനായ ഷാന്‍ മസൂദിനെതിരെ ഷഹീന്‍ അഫ്രീദി അപമര്യാദയായി പെരുമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണോ ഷഹീനെ പുറത്താക്കിയത് എന്നാണ് ആരാധകര്‍ സംശയിക്കുന്നത്.
 
 ഷഹീന്‍ അഫ്രീദിയ്ക്ക് പകരം യുവ പേസറായ മിര്‍ ഹംസ പാക് ടീമിലെത്തി. സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദും ടീമിലുണ്ട്. നസീം ഷായാണ് ടീമിലെ മറ്റൊരു പേസര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments