Webdunia - Bharat's app for daily news and videos

Install App

Pakistan vs England Test: ആദ്യ ഇന്നിങ്ങ്സിൽ 550+ അടിച്ചിട്ടും തോൽക്കാനാവുമോ? പാകിസ്ഥാന് പുഷ്പം പോലെ സാധിക്കും

അഭിറാം മനോഹർ
വെള്ളി, 11 ഒക്‌ടോബര്‍ 2024 (12:26 IST)
Pakistan, England
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് നാണം കെട്ട തോല്‍വി. ബംഗ്ലാദേശിനെതിരെ നാട്ടില്‍ പരമ്പര കൈവിട്ട പാകിസ്ഥാന്‍ ഇത്തവണ കൂടുതല്‍ റിസ്‌കുകള്‍ എടുക്കാതെ ബാറ്റിംഗ് പിച്ചാണ് പരമ്പരയ്ക്കായി തയ്യാറാക്കിയത്. അഞ്ച് ദിവസവും ബാറ്റര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചില്‍ ഇംഗ്ലണ്ടിനെതിരെ സമനിലയുമായി രക്ഷപ്പെടാം എന്ന് കരുതി തുടങ്ങിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഇന്നിങ്ങ്‌സില്‍ 3 താരങ്ങളുടെ സെഞ്ചുറി പ്രകടനങ്ങളുടെ മികവില്‍ 556 റണ്‍സ് അടിച്ചെടുത്ത പാകിസ്ഥാന്‍ ഇന്നിങ്ങ്‌സ് തോല്‍വി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
 
 ആദ്യ ഇന്നിങ്ങ്‌സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 556 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ റൂട്ടിന്റെ ഇരട്ടസെഞ്ചുറിയുടെയും ബലത്തില്‍ 7 വിക്കറ്റിന് 823 റണ്‍സാണ് അടിച്ചെടുത്തത്. ബാറ്റിംഗ് പിച്ചായതിനാല്‍ തന്നെ അഞ്ചാം ദിനവും ബാറ്റ് ചെയ്താല്‍ പാകിസ്ഥാന് എളുപ്പം സമനില പിടിക്കാമായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ചീട്ട് കൊട്ടാരം പോലെയാണ് പാക് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞത്. 82 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന്റെ 6 ബാറ്റര്‍മാരാണ് പവലിയനിലെത്തിയത്.
 
ഏഴാം വിക്കറ്റില്‍ സല്‍മാന്‍ അലി ആഘയും ആമിര്‍ ജമാലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പാകിസ്ഥാനെ തോല്‍വിയില്‍ നിന്നും രക്ഷിക്കാന്‍ ഇത് മതിയാകുമായിരുന്നില്ല. സല്‍മാന്‍ ആഘ 84 പന്തില്‍ 63 ര്‍റണ്‍സുമായും ആമിര്‍ ജമാല്‍ 104 പന്തില്‍ 55 റണ്‍സുമായി ഇംഗ്ലണ്ട് ബൗളിംഗ് നിരയെ പ്രതിരോധിച്ചു. ഏഴാം വിക്കറ്റില്‍ 109 റണ്‍സ് നേടിയ ഈ കൂട്ടുക്കെട്ടാണ് പാകിസ്ഥാനെ അല്പമെങ്കിലും മാന്യമായ നിലയിലെത്തിച്ചത്. 191 റണ്‍സില്‍ എത്തിനില്‍ക്കെ സല്‍മാന്‍ ആഘയെ നഷ്ടപ്പെട്ടതോടെ പാകിസ്ഥാന്‍ പരാജയം പെട്ടന്നായിരുന്നു. 220 റണ്‍സിലെത്തിയതോടെ പത്താം വിക്കറ്റും പാകിസ്ഥാന്റെ നഷ്ടമായി. ഇതോറ്റെ ഇന്നിങ്ങ്‌സിനും 47 റണ്‍സിനുമാണ് പാക് പരാജയം.
 
പാക് മുന്‍ നായകനായ ബാബര്‍ അസം ആദ്യ ഇന്നിങ്ങ്‌സില്‍ 30 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 5 റണ്‍സും മാത്രമാണ് സ്വന്തമാക്കിയത്. ഏറെക്കാലമായി ടെസ്റ്റില്‍ ഒരു അര്‍ധസെഞ്ചുറി പോലും സ്വന്തമാക്കാന്‍ ബാബറിനായിട്ടില്ല. പാക് മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ആമിര്‍ ജമാലിനെ പോലെ ബൗളര്‍മാരാണ് ഇത്തവണ പാകിസ്ഥാനായി രക്ഷാദൗത്യത്തിലേര്‍പ്പെട്ടത്. ബംഗ്ലാദേശ് തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടുമായും തോറ്റതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നാണക്കേടിന്റെ പടുകുഴിയിലാണ് പാക് സംഘം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

310 പന്തില്‍ ബ്രൂക്കിന്റെ ട്രിപ്പിള്‍ കണ്ട് ഞെട്ടിയോ ?, എന്നാല്‍ അതെല്ലാം ചെറുത് സെവാഗെന്ന് കേട്ടിട്ടുണ്ടോ?

Argentina, Brazil World Cup Qualifier: അര്‍ജന്റീനയ്ക്ക് സമനില കുരുക്ക്, ചിലെയെ തകര്‍ത്ത് ബ്രസീല്‍

ജോ റൂട്ട് ലോകത്ത് ഒരു ബൗളർക്ക് മുന്നിൽ മാത്രമെ പതറി കണ്ടിട്ടുള്ളു, അയാളൊരു ഇന്ത്യക്കാരനാണ്, തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് നായകൻ

ടെന്നിസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

'പ്രിയ 170-0 നിങ്ങള്‍ക്ക് നന്ദി, 152-0 ത്തിലേക്ക് വന്നതിനു'; ഇന്ത്യയെ ട്രോളിയ പാക്കിസ്ഥാന്‍ ഫാന്‍സിന്റെ ഉറക്കം കെടുത്താന്‍ '823-7' എത്തി !

അടുത്ത ലേഖനം
Show comments