Webdunia - Bharat's app for daily news and videos

Install App

Pakistan vs England Test: ആദ്യ ഇന്നിങ്ങ്സിൽ 550+ അടിച്ചിട്ടും തോൽക്കാനാവുമോ? പാകിസ്ഥാന് പുഷ്പം പോലെ സാധിക്കും

അഭിറാം മനോഹർ
വെള്ളി, 11 ഒക്‌ടോബര്‍ 2024 (12:26 IST)
Pakistan, England
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് നാണം കെട്ട തോല്‍വി. ബംഗ്ലാദേശിനെതിരെ നാട്ടില്‍ പരമ്പര കൈവിട്ട പാകിസ്ഥാന്‍ ഇത്തവണ കൂടുതല്‍ റിസ്‌കുകള്‍ എടുക്കാതെ ബാറ്റിംഗ് പിച്ചാണ് പരമ്പരയ്ക്കായി തയ്യാറാക്കിയത്. അഞ്ച് ദിവസവും ബാറ്റര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചില്‍ ഇംഗ്ലണ്ടിനെതിരെ സമനിലയുമായി രക്ഷപ്പെടാം എന്ന് കരുതി തുടങ്ങിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഇന്നിങ്ങ്‌സില്‍ 3 താരങ്ങളുടെ സെഞ്ചുറി പ്രകടനങ്ങളുടെ മികവില്‍ 556 റണ്‍സ് അടിച്ചെടുത്ത പാകിസ്ഥാന്‍ ഇന്നിങ്ങ്‌സ് തോല്‍വി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
 
 ആദ്യ ഇന്നിങ്ങ്‌സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 556 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ റൂട്ടിന്റെ ഇരട്ടസെഞ്ചുറിയുടെയും ബലത്തില്‍ 7 വിക്കറ്റിന് 823 റണ്‍സാണ് അടിച്ചെടുത്തത്. ബാറ്റിംഗ് പിച്ചായതിനാല്‍ തന്നെ അഞ്ചാം ദിനവും ബാറ്റ് ചെയ്താല്‍ പാകിസ്ഥാന് എളുപ്പം സമനില പിടിക്കാമായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ചീട്ട് കൊട്ടാരം പോലെയാണ് പാക് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞത്. 82 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന്റെ 6 ബാറ്റര്‍മാരാണ് പവലിയനിലെത്തിയത്.
 
ഏഴാം വിക്കറ്റില്‍ സല്‍മാന്‍ അലി ആഘയും ആമിര്‍ ജമാലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പാകിസ്ഥാനെ തോല്‍വിയില്‍ നിന്നും രക്ഷിക്കാന്‍ ഇത് മതിയാകുമായിരുന്നില്ല. സല്‍മാന്‍ ആഘ 84 പന്തില്‍ 63 ര്‍റണ്‍സുമായും ആമിര്‍ ജമാല്‍ 104 പന്തില്‍ 55 റണ്‍സുമായി ഇംഗ്ലണ്ട് ബൗളിംഗ് നിരയെ പ്രതിരോധിച്ചു. ഏഴാം വിക്കറ്റില്‍ 109 റണ്‍സ് നേടിയ ഈ കൂട്ടുക്കെട്ടാണ് പാകിസ്ഥാനെ അല്പമെങ്കിലും മാന്യമായ നിലയിലെത്തിച്ചത്. 191 റണ്‍സില്‍ എത്തിനില്‍ക്കെ സല്‍മാന്‍ ആഘയെ നഷ്ടപ്പെട്ടതോടെ പാകിസ്ഥാന്‍ പരാജയം പെട്ടന്നായിരുന്നു. 220 റണ്‍സിലെത്തിയതോടെ പത്താം വിക്കറ്റും പാകിസ്ഥാന്റെ നഷ്ടമായി. ഇതോറ്റെ ഇന്നിങ്ങ്‌സിനും 47 റണ്‍സിനുമാണ് പാക് പരാജയം.
 
പാക് മുന്‍ നായകനായ ബാബര്‍ അസം ആദ്യ ഇന്നിങ്ങ്‌സില്‍ 30 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 5 റണ്‍സും മാത്രമാണ് സ്വന്തമാക്കിയത്. ഏറെക്കാലമായി ടെസ്റ്റില്‍ ഒരു അര്‍ധസെഞ്ചുറി പോലും സ്വന്തമാക്കാന്‍ ബാബറിനായിട്ടില്ല. പാക് മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ആമിര്‍ ജമാലിനെ പോലെ ബൗളര്‍മാരാണ് ഇത്തവണ പാകിസ്ഥാനായി രക്ഷാദൗത്യത്തിലേര്‍പ്പെട്ടത്. ബംഗ്ലാദേശ് തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടുമായും തോറ്റതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നാണക്കേടിന്റെ പടുകുഴിയിലാണ് പാക് സംഘം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടന്ന് കരയുന്ന നേരം അവർ സെഞ്ചുറി അടിക്കും മുന്നെ ഔട്ടാക്കാമായിരുന്നില്ലെ, സ്റ്റോക്സിനെയും ഇംഗ്ലണ്ടിനെയും പരിഹസിച്ച് നഥാൻ ലിയോൺ

World Championship of Legends: പാകിസ്ഥാനോട് കളിക്കാനില്ല, വേൾഡ് ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് സെമിയിൽ നിന്നും പിന്മാറി ഇന്ത്യ ചാമ്പ്യൻസ്

Pep Guardiola: സിറ്റി വിട്ടാൽ ദീർഘ ഇടവേള, കരിയർ പ്ലാൻ വ്യക്തമാക്കി പെപ് ഗാർഡിയോള

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, മിച്ച് മാർഷ് നയിക്കും

India vs England: ഓവൽ ടെസ്റ്റിൽ സ്റ്റോക്സില്ലാതെ ഇംഗ്ലണ്ട്, ഒലി പോപ്പ് നായകനാകും, ടീമിൽ നാല് മാറ്റങ്ങൾ

അടുത്ത ലേഖനം
Show comments