എതിരാളികളായി സംഗക്കാരയും മലിംഗയും, ടീമിനെ വിജയത്തിലേക്കെത്തിച്ചത് ഏഴാം നമ്പറുകാരൻ: ഇന്ത്യയുടെ 2011 ലോകകപ്പ് വിജയവും ഗുജറാത്തിന്റെ വിജയവും തമ്മിൽ സാമ്യതകളേറെ

Webdunia
തിങ്കള്‍, 30 മെയ് 2022 (18:16 IST)
2011 ലെ ലോകകപ്പ് ഫൈനലിൽ ഒരു ഏഴാം നമ്പർ താരം സിക്സറിലൂടെ ഇന്ത്യയ്ക്ക് ലോകകപ്പ് വിജയം സമ്മാനിച്ചത് ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാത്ത ദൃശ്യമാണ്. ഇപ്പോഴിതാ ഐപിഎൽ കിരീടം ഗുജറാത്ത് സ്വന്തമാക്കിയതോടെ ഇന്ത്യയുടെ ലോകകപ്പ് വിജയവും ചർച്ചയാവുകയാണ്.
 
ഗുജറാത്തിന്റെ ഐപിഎൽ വിജയവും ഇന്ത്യയുടെ 2011ലെ ലോകകപ്പ് വിജയവും തമ്മിൽ ഒട്ടേറെ സാമ്യതകളുണ്ടെന്നാണ് ആരാധകർ പറയുന്നത്. 2011ലെ ലോകകപ്പ് കിരീടനേട്ടം മഹേന്ദ്രസിംഗ് ധോണിയെന്ന ഏഴാം നമ്പറുകാരന്റെ സിക്സറിലൂടെയായിരുന്നുവെങ്കിൽ 2022ൽ ഏഴാം നമ്പറുകാരനായ ശുഭ്മാൻ ഗില്ലാണ് സിക്സറിലൂടെ ഗുജറാത്തിന് വിജയം നേടിക്കൊടുത്തത്.
 
2011ലെ ലോകകപ്പും 2022ലെ ഗുജറാത്തിന്റെ ഐപിഎല്‍ കിരീടനേട്ടവും തമ്മിലുള്ള മറ്റൊരു സാമ്യത പരിശീലകൻ എന്ന നിലയിൽ ഗാരി കെസ്റ്റന്റെ സാന്നിധ്യമാണ്. അന്ന് ഇന്ത്യൻ ടീം അംഗമായിരുന്ന ആശിഷ് നെഹ്‌റയും ഇത്തവണ ഗുജറാത്തിനൊപ്പം ഉണ്ടായിരുന്നു.
 
അതേസമയം എതിരാളികളുടെ നിരയിലും ഈ സാമ്യത കാണാനാവും 2011 ലോകകപ്പിൽ ഇന്ത്യയുടെ എതിരാളികളായുണ്ടായിരുന്ന കുമാർ സംഗക്കാരയും ലസിത് മലിംഗയും ഇത്തവണ രാജസ്ഥാൻ പരിശീലകരായുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അരങ്ങേറ്റം നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ സച്ചിന്റെ റെക്കോര്‍ഡ് തിരുത്തിയേനെ: മൈക്ക് ഹസ്സി

ക്യാപ്റ്റനെ മാറ്റിയാൽ പഴയ ക്യാപ്റ്റൻ പണി തരും, കാലങ്ങളായുള്ള തെറ്റിദ്ധാരണ, ഗിൽ- രോഹിത് വിഷയത്തിൽ ഗവാസ്കർ

നവംബർ 10ന് ദുബായിൽ വെച്ച് കപ്പ് തരാം, പക്ഷേ.... ബിസിസിഐയ്ക്ക് മുന്നിൽ നിബന്ധനയുമായി നഖ്‌വി

സർഫറാസ് 'ഖാൻ' ആയതാണോ നിങ്ങളുടെ പ്രശ്നം, 'ഇന്ത്യ എ' ടീം സെലക്ഷനെ ചോദ്യം ചെയ്ത് ഷമാ മുഹമ്മദ്

Smriti Mandhana: പരാജയങ്ങളിലും വമ്പൻ വ്യക്തിഗത പ്രകടനങ്ങൾ, ഐസിസി ഏകദിന റാങ്കിങ്ങിൽ ലീഡ് ഉയർത്തി സ്മൃതി മന്ദാന

അടുത്ത ലേഖനം
Show comments