Webdunia - Bharat's app for daily news and videos

Install App

'അങ്ങനെയായിരുന്നെങ്കില്‍ അവന് കുറച്ച് നേരത്തെ ഇറങ്ങാമായിരുന്നില്ലേ'; രോഹിത്തിനെതിരെ ഗവാസ്‌കര്‍

രോഹിത് ശര്‍മയ്ക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ പ്ലാന്‍ ഉണ്ടായിരുന്നെങ്കില്‍ അത് കുറച്ച് നേരത്തെ ആകാമായിരുന്നു

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2022 (09:22 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ തോല്‍വി ഉറപ്പിച്ചിടത്തു നിന്നാണ് നായകന്‍ രോഹിത് ശര്‍മ ഇന്ത്യയെ വിജയത്തിനു തൊട്ടടുത്ത് വരെ എത്തിച്ചത്. ഒന്‍പതാമനായി ക്രീസിലെത്തിയ രോഹിത് മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 28 പന്തില്‍ നിന്ന് 51 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒടുവില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഫീല്‍ഡിങ്ങിനിടെ വിരലിന് പരുക്കേറ്റത് മൂലമാണ് രോഹിത് ഒന്‍പതാമനായി ക്രീസിലെത്തിയത്. 
 
രോഹിത് ശര്‍മയ്ക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ പ്ലാന്‍ ഉണ്ടായിരുന്നെങ്കില്‍ അത് കുറച്ച് നേരത്തെ ആകാമായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. രോഹിത് കുറച്ച് നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ മത്സരത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നെന്നും ഗവാസ്‌കര്‍ പറഞ്ഞു.
 
' രോഹിത്തിന്റെ കഴിവും ക്ലാസും എല്ലാവര്‍ക്കും നന്നായി അറിയാം. എന്തുകൊണ്ട് രോഹിത് കുറച്ച് നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. ഒന്‍പതാം നമ്പറില്‍ ഇറങ്ങാമായിരുന്നെങ്കില്‍ തീര്‍ച്ചയായും കുറച്ച് നേരത്തെ ഏഴാം നമ്പറില്‍ ഇറങ്ങാമായിരുന്നു. അക്ഷര്‍ പട്ടേല്‍ വളരെ വ്യത്യസ്തമായി കളിച്ചു. രോഹിത് ബാറ്റ് ചെയ്യാന്‍ ഇറങ്ങില്ലെന്ന് അക്ഷര്‍ കരുതി. അതുകൊണ്ടാണ് അങ്ങനെയൊരു ഷോട്ട് കളിച്ച് ഔട്ടായത്. അത്തരമൊരു സാഹചര്യത്തില്‍ ആവശ്യമില്ലാത്ത ഷോട്ടായിരുന്നു അത്. അക്ഷര്‍ ആ ബാറ്റിങ് തുടരുകയായിരുന്നെങ്കില്‍ ഫലം വേറൊന്ന് ആയിരുന്നേനെ. ഒന്‍പതാം നമ്പറില്‍ ഇറങ്ങി രോഹിത്തിന് ഇന്ത്യയെ ജയത്തിനു തൊട്ടരികില്‍ എത്തിക്കാന്‍ സാധിച്ചെങ്കില്‍ ഏഴാം നമ്പറില്‍ എത്തിയിരുന്നെങ്കില്‍ ഇന്ത്യയുടെ സാധ്യത വര്‍ധിച്ചേനെ,' ഗവാസ്‌കര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

Joe Root Breaks Siraj's Watch: 'ഒന്ന് അപ്പീല്‍ ചെയ്തതാ, ദേ കിടക്കുന്നു വാച്ച്'; ഒരു കൈയബദ്ധമെന്ന് റൂട്ട് (വീഡിയോ)

അടുത്ത ലേഖനം
Show comments