Webdunia - Bharat's app for daily news and videos

Install App

അതെന്നെ അത്ഭുതപ്പെടുത്തി, എന്താണവർ ചെയ്തത്? - ധോണിയെ ‘വൈകി ഇറക്കി’ പണി വാങ്ങിയത് ഇന്ത്യയെന്ന് യുവി

ധോണിയെ ‘ഇറക്കി’ പണി വാങ്ങി, രോഹിത് മതി; യുവരാജ് സിംഗിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ

എസ് ഹർഷ
ശനി, 28 സെപ്‌റ്റംബര്‍ 2019 (11:45 IST)
ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ ധോണിയെ ഏഴാമത് ഇറക്കിയ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന ധോണിയെ പോലെ ഒരു താരത്തെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടപ്പെടുമ്പോള്‍ നേരത്തെ ഇറക്കി ടീമിന്റെ ബാറ്റിംഗ് ലൈനപ്പ് സംരക്ഷിക്കണമെന്നായിരുന്നു വിമര്‍ശകര്‍ വ്യക്തമാക്കിയത്.
 
ധോണിയുടെ സ്ഥാനത്ത് അഞ്ചാമനായി ദിനേഷ് കാ‍ര്‍ത്തിക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ കിവിസ് ബോളിംഗിനു മുന്നില്‍ താരത്തിന് പിടിച്ചു നില്‍ക്കാനായില്ല. ഇതോടെ, ധോണിയെ ഏഴാം നമ്പറിൽ ഇറക്കി തോല്‍‌വി ഏറ്റുവാങ്ങുകയായിരുന്നു ടീം ഇന്ത്യ. ഈ വിഷയത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. 
 
'ധോണിയെ ഏഴാമതിറക്കിയത് തന്നെ അത്ഭുതപ്പെടുത്തി. ടീമിലെ ഏറ്റവും പരിചയസമ്പന്നായ താരത്തെ നേരത്തെ ഇറക്കേണ്ടിയിരുന്നു. എന്താണ് ടീം മാനേജ്‌മെന്‍റ് ചെയ്തത് എന്ന് തനിക്ക് മനസിലായില്ല' എന്നും യുവി വ്യക്തമാക്കി. 
 
ട്വന്റി-20 ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയെ ക്യാപ്‌റ്റനാക്കണമെന്ന നിര്‍ദേശവും യുവി മുന്നോട്ട് വെച്ചു. ഐ പി എല്‍ മത്സരങ്ങള്‍ പരിശോധിച്ചാല്‍ കുട്ടി ക്രിക്കറ്റില്‍ വിരാടിനെക്കാള്‍ മികച്ച റെക്കോര്‍ഡ് ഹിറ്റ്‌മാനാണെന്നും യുവി പറഞ്ഞു.
 
രോഹിത്തിന് പരിമിത ഓവര്‍ മത്സരങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യാന്‍ കഴിയും. മുമ്പ് ടെസ്‌റ്റ് - ഏകദിന മത്സരങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ ടീമിനെ നയിക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുമില്ല. എന്നാല്‍ ഇന്ന് ട്വന്റി-20 മത്സരങ്ങളും കളിക്കേണ്ടതുണ്ടെന്നും യുവി വ്യക്തമാക്കി.
  
2011 ലോകകപ്പിനു ശേഷം തനിക്കു ടീം മാനേജ്മെന്റിന്റെ പിന്തുണ ഉണ്ടായില്ലെന്നും അതിനാലാണ് കളിക്കാൻ കഴിയാഞ്ഞതെന്നും യുവി പറഞ്ഞു. ആരെങ്കിലും പിന്തുണച്ചിരുന്നെങ്കിൽ ഒരു ലോകകപ്പ് കൂടെ കളിക്കുമായിരുന്നു എന്നാണ് യുവി പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments