Webdunia - Bharat's app for daily news and videos

Install App

കോലിയുടേത് കവര്‍ ഡ്രൈവ് ശാപം ! തിരുത്താന്‍ തയ്യാറാകാതെ റണ്‍മെഷീന്‍

Webdunia
വെള്ളി, 31 ഡിസം‌ബര്‍ 2021 (10:42 IST)
ക്രിക്കറ്റില്‍ ഏറ്റവും മനോഹരമായ കവര്‍ ഡ്രൈവുകളുടെ ഉടമയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഇഷ്ട ഷോട്ടും കവര്‍ ഡ്രൈവായിരുന്നു. എന്നാല്‍, 2004 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു കവര്‍ ഡ്രൈവ് പോലും കളിക്കാതെയാണ് സച്ചിന്‍ 241 റണ്‍സ് നേടിയത്. കവര്‍ ഡ്രൈവുകള്‍ മടുത്തത് കാരണമല്ല അത്. മറിച്ച് സ്ഥിരമായി കവര്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് പോകുന്നതുകൊണ്ടാണ്. താന്‍ കവര്‍ ഡ്രൈവ് കളിക്കാന്‍ ശ്രമിക്കുമെന്ന് അറിയുന്ന ബൗളര്‍മാര്‍ ഓഫ് സൈഡില്‍ തനിക്ക് സ്ഥിരമായി കെണിയൊരുക്കുന്നതും ആ കെണിയില്‍ വീണു പോകുന്നതും സച്ചിനെ ആശങ്കപ്പെടുത്തിയിരുന്നു. ഒടുവില്‍ സ്വയം തിരുത്താന്‍ സച്ചിന്‍ തയ്യാറായി. കവര്‍ ഡ്രൈവുകള്‍ കുറച്ച് വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാക്കി. 
 
സച്ചിന്‍ എന്ത് ചെയ്‌തോ അത് തന്നെ കോലിയും ആവര്‍ത്തിക്കണമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കഴിഞ്ഞ കുറേ നാളായി ഉപദേശിക്കുന്നത്. എന്നാല്‍, കോലി അതിനു തയ്യാറാകുന്നില്ല. കവര്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ച് സ്വന്തം വിക്കറ്റ് വലിച്ചെറിയുകയാണ് കോലി ഓരോ കളിയിലും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലും കോലി പിഴവ് ആവര്‍ത്തിച്ചു. ഒന്നാം ഇന്നിങ്‌സില്‍ പത്താം സ്റ്റംപിലെ പന്ത് കവര്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് കോലിയുടെ വിക്കറ്റ് നഷ്ടമായത്. രണ്ടാം ഇന്നിങ്‌സില്‍ എട്ടാം സ്റ്റംപിലാണ് കോലിക്ക് കെണിയൊരുക്കിയത്. ഓഫ് സൈഡില്‍ പുറത്തേക്ക് പോകുന്ന ബോള്‍ കവറിലൂടെ ബൗണ്ടറി പായിക്കാനാണ് കോലി എപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ആ ശ്രമങ്ങളെല്ലാം വിഫലമാകുന്നു. കഷ്ടിച്ച് 50 പന്തുകള്‍ നേരിടുമ്പോഴേക്കും ഓഫ് സ്റ്റംപിന് പുറത്ത് ബൗളര്‍മാര്‍ ഒരുക്കുന്ന കെണിയില്‍ കോലി സ്വയം വീണുകൊടുക്കുന്നു. 
 
ഓഫ് സ്റ്റംപിന് പുറത്ത് പോകുന്ന പന്ത് ലീവ് ചെയ്യാന്‍ കോലി ക്ഷമ കാണിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ക്രീസിലെ അക്ഷമയും ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കാത്തതും കാഴ്ച ശക്തി കുറഞ്ഞതുമാണ് കവര്‍ ഡ്രൈവുകളില്‍ കോലിക്ക് നിരന്തരമായി വിനയാകുന്നത്. ഇത് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ റണ്‍മെഷീന്റെ കരിയര്‍ തന്നെ ചോദ്യചിഹ്നമാകുമെന്നാണ് വിലയിരുത്തല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments