Webdunia - Bharat's app for daily news and videos

Install App

ആദ്യ റണ്‍ നേടുന്നത് 16-ാം പന്തില്‍; ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട് വിരാട് കോലി

Webdunia
ബുധന്‍, 12 ജനുവരി 2022 (08:20 IST)
കേപ്ടൗണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 223 ല്‍ അവസാനിച്ചു. നായകന്‍ വിരാട് കോലിയുടെ പ്രതിരോധക്കോട്ടയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട റണ്‍സ് സമ്മാനിച്ചത്. 201 പന്തില്‍ 12 ഫോറും ഒരു സിക്സും സഹിതം 79 റണ്‍സെടുത്താണ് കോലി പുറത്തായത്. 
 
തുടര്‍ച്ചയായി ഓഫ് സൈഡില്‍ പരാജയപ്പെടുന്ന കോലി ഇത്തവണ അതീവ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. അര്‍ധ സെഞ്ചുറി നേടാന്‍ കോലി നേരിട്ടത് 158 പന്തുകളാണ്. തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചുറികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്നിങ്സ്. നേരത്തെ ഇംഗ്ലണ്ടിനെതിരെ അര്‍ധ സെഞ്ചുറി നേടാന്‍ കോലി 171 പന്തുകള്‍ നേരിട്ടിരുന്നു. 
 
ക്രീസിലെത്തി ആദ്യ 15 പന്തുകളില്‍ കോലി ഒരു റണ്‍സ് പോലും നേടിയില്ല. ഓരോ പന്തുകളും ക്ഷമയോടെ നേരിട്ടു. ഓഫ് സൈഡിലെ പ്രലോഭനങ്ങളെ കോലി വിവേകത്തോടെ തട്ടിമാറ്റുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുള്ള പന്തുകളെ ലീവ് ചെയ്യുന്നതിലും കോലി അസാമാന്യ ക്ഷമയാണ് കേപ്ടൗണില്‍ കാണിച്ചത്. 
 
ഓഫ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി പന്തെറിഞ്ഞ് കോലിയെ കൊണ്ട് കവര്‍ ഡ്രൈവ് കളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍. നാലാം സ്റ്റംപിലും അഞ്ചാം സ്റ്റംപിലും തുടര്‍ച്ചയായി പന്തെറിഞ്ഞെങ്കിലും കോലി പാറ പോലെ ക്രീസില്‍ ഉറച്ചുനിന്നു. 
 
സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട ശേഷം റണ്‍സ് ഉയര്‍ത്തുകയായിരുന്നു കോലിയുടെ ലക്ഷ്യം. ആ പ്രയത്നങ്ങളെല്ലാം കേപ്ടൗണില്‍ ഫലം കണ്ടു. ഓഫ് സ്റ്റംപിലെ പന്തുകളെ നേരിടാന്‍ പ്രത്യേകം പരിശീലനം നേടിയാണ് കോലി കേപ്ടൗണില്‍ കളിക്കാനിറങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തർപ്രദേശിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവുമെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ 3 ഫോർമാറ്റുകളിലെയും സാന്നിധ്യമാകാൻ ശ്രേയസ് റെഡിയാണ്, പഞ്ചാബ് നായകനെ പുകഴ്ത്തി ഗാംഗുലി

Jasprit Bumrah: മുംബൈ പാടുപെടും; ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് വൈകും

അവൻ ഇച്ചിരി കൂടെ മൂക്കാനുണ്ട്, ക്യാപ്റ്റനാകാൻ മാത്രം ഗിൽ ആയിട്ടില്ലെന്ന് സെവാഗ്

പുതിയ നിയമം ആദ്യമായി പരീക്ഷിച്ചു, പണികിട്ടിയത് ട്രിസ്റ്റ്യണ്‍ സ്റ്റമ്പ്‌സിന്; പുറത്തായതിന് പിന്നാലെ രോഷപ്രകടനം

അടുത്ത ലേഖനം
Show comments