Webdunia - Bharat's app for daily news and videos

Install App

അഞ്ച് വർഷത്തിനിടെ ഇതാദ്യം, നാണംക്കെട്ട് കോലി

Webdunia
ബുധന്‍, 20 ഏപ്രില്‍ 2022 (15:30 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ പതിനഞ്ചാം സീസണിലെ മോശം ഫോം തുടർന്ന് വിരട് കോലി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് കോലി മടങ്ങിയത്. ദുഷ്മന്ത ചമീരയുടെ പന്തില്‍ ദീപക് ഹൂഡക്ക് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്.
 
രണ്ട് വർഷമായി തുടരുന്ന മോശം ഫോം ഐ‌പിഎല്ലിലും തുടരുകയാണ് കോലി. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് താരം ഗോൾഡൻ ഡെക്കാവുന്നത്. 2017ലാണ് അവസാനമായി കോലി ഗോൾഡൻ ഡെക്കായി പുറത്തായത്. കോലിയെ ഐപിഎല്ലില്‍ ഗോള്‍ഡന്‍ ഡെക്കാക്കുന്ന നാലാമത്തെ ബൗളറായി ചമീര മാറി.ആശിഷ് നെഹ്‌റ, സന്ദീപ് ശര്‍മ, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ എന്നിവരാണ് കോലിയെ പൂജ്യത്തിന് പുറത്താക്കിയ മറ്റ് ബൗളര്‍മാര്‍.
 
ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി കാഴ്ചവെയ്ക്കുന്നത്. റോബിൻ ഉത്തപ്പയേയും ദിനേഷ് കാർത്തിക്കിനെയും ഫാഫ് ഡുപ്ലെസിസിനെയും പോലെയുള്ള സീനിയർ താരങ്ങൾ മികച്ച പ്രകടനങ്ങൾ കാഴ്‌ച്ചവെയ്ക്കുമ്പോൾ ക്രിക്കറ്റ് ലോകത്തെ സകല റെക്കോർഡുകളും കൈപ്പടിയിലൊതുക്കിയ കോലിയുടെ വീഴ്‌ച്ചയിൽ ആരാധകരെല്ലാം തന്നെ നിരാശരരാണ്.
 
ഇത്തവണ ഐപിഎൽ റണ്‍വേട്ടക്കാരില്‍ 33ാം സ്ഥാനത്താണ് കോലി.ഏഴ് മത്സരത്തില്‍ നിന്ന് 119 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒക്‌ടോബറിൽ ടി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കോലിയും രോഹിത്തും ഫോമില്ലാതെ തുടരുന്നത് ഇന്ത്യൻ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് വലിയ കരിനിഴലാണ് വീഴ്‌‌ത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments