Webdunia - Bharat's app for daily news and videos

Install App

കോലിയ്ക്ക് സംഭവിക്കുന്നത് വിവ് റിച്ചാർഡ്‌സിനും കപിൽ ദേവിനും സംഭവിച്ചത് തന്നെയോ?

Webdunia
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (13:16 IST)
കരിയറിലെ ഏറ്റവും നിർണായകമായൊരു ഘട്ടത്തിലൂടെയാണ് ഇന്ത്യൻ നായകൻ വിരാട് കോലി കടന്നുപോകുന്നത്.തുടർച്ചയായ സെഞ്ചുറികളിലൂടെയും റൺചേസുകളിലൂടെയും ക്രിക്കറ്റ് മൈതാനങ്ങളെ അതിശയിപ്പിച്ചിട്ടുള്ള കോലി ഇപ്പോൾ മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ പാടുപെടുകയാണ്.
 
പഴയ ടൈമിങും താളവും നഷ്ടപ്പെട്ട കോലി സമ്മർദ്ദത്തിന് അടിപ്പെടുന്ന കാഴ്‌ച്ചയാണ് ഇപ്പോഴുള്ളത്.ചേസ് മാസ്റ്റർ എന്ന ബഹുമതി ലോകം ചാർത്തി നൽകിയ കോലി അടുത്തിടെ ടി20 ലോകകപ്പിന് ശേഷം ക്യാപ്‌റ്റൻ സ്ഥാനം രാജിവെയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കോലിയെ പറ്റി മുൻപ് ഇന്ത്യൻ ഇതിഹാസ താരം കപിൽ ദേവ് പറഞ്ഞത് തന്നെയാണോ സംഭവിക്കുന്നതെന്ന് സംശയിക്കുകയാണ് ക്രിക്കറ്റ് ലോകം.
 
കപില്‍ ദേവിനും വിവിയന്‍ റിച്ചാര്‍ഡ്‌സിനും വീരേന്ദര്‍ സെവാഗിനും രാഹുല്‍ ദ്രാവിഡിനും സംഭവിച്ചത് പോലെ കാഴ്‌ച്ചക്കുറവാകാം കോലിയുടെ മോശം ഫോമിന് കാരണമെന്ന് ക്രിക്കറ്റ് വിദഗ്‌ധർ സംശയിക്കുന്നു.'ഒരു പ്രായത്തിലേക്ക് നിങ്ങള്‍ കടക്കുമ്പോള്‍ നിങ്ങളുടെ കാഴ്ചശക്തിയില്‍ കുറവ് വരും. 30 വയസിന് ശേഷം മിക്കവര്‍ക്കും ഇത്തരത്തില്‍ അനുഭവപ്പെടും. കോലിക്ക് ടൈമിങ് കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ അത് അവന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്‌നമാണ്. കോലിയുടെ ഫോം മോശമായി തുടങ്ങിയ സമയത്തെ കപിൽ ദേവിന്റെ നിരീക്ഷണമാണിത്.
 
വിരാട് കോലിയുടെ കണ്ണിന്റെ കാഴ്ചയില്‍ കുറവ് വരുന്നുണ്ടെന്നത് നേരത്തെ വന്ന റിപ്പോർട്ടുകളും ഇതിനോട് കൂട്ടിവായിക്കേണ്ടതായി വരും. വലിയ താരങ്ങള്‍ സ്ഥിരമായി ക്ലീന്‍ബൗള്‍ഡാവുകയും എല്‍ബിഡബ്ല്യു ആവുകയും ചെയ്യുന്നത് പരിശീലനത്തിന്റെ കുറവ് കൊണ്ടാണെന്ന് നമുക്ക് പറയാനാകില്ല.ഒരു കാലത്ത് നിങ്ങളുടെ ശക്തിയായിരുന്നത് മറ്റൊരു സമയത്ത് നിങ്ങളുടെ ദൗര്‍ബല്യമായി മാറും.

8-24വരെ നല്ല കാഴ്ചശക്തി വളരെ മികച്ചതായിരിക്കും. അതിന് ശേഷം നിങ്ങള്‍ കണ്ണിന് നിങ്ങള്‍ നല്‍കുന്ന പരിചരണത്തെ ആശ്രയിച്ചാവും കാര്യങ്ങള്‍'- 2020ൽ ഒരു മാധ്യമവുമായി സംസാരിക്കവെ കപിൽ ദേവ് പറഞ്ഞതാണ് ഇക്കാര്യങ്ങൾ. കോലിയുടെ മോശം ഫോമിനെ വിലയിരുത്തുമ്പോൾ ക്രിക്കറ്റ് വിദഗ്‌ധർ ചെന്നെത്തുന്ന നിഗമനവും മറ്റെങ്ങുമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments