Webdunia - Bharat's app for daily news and videos

Install App

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കൊഹ്‌ലിക്ക്

Webdunia
വ്യാഴം, 18 ജനുവരി 2018 (11:43 IST)
ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുടമയായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കൊഹ്‌ലി സ്വന്തമാക്കി. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ട്വന്റി -20യിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹലും അര്‍ഹരായി. 
 
അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ടീം ഇന്ത്യ തോല്‍‌വി ഏറ്റുവാങ്ങി. തോല്‍‌വി സ്വയം വരുത്തിവച്ചതാണെന്നാണ് കോഹ്‌ലി പറഞ്ഞത്. മികച്ച കൂട്ടുകെട്ടുകള്‍ തീര്‍ക്കാന്‍ സാധിക്കാതെ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് പരാജയത്തിന് കാരണമായത്. ഫീല്‍‌ഡിങ്ങില്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോഹ്‌ലി വ്യക്തമാക്കി.
 
മത്സരം ജയിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ആദ്യ ഇന്നിംഗ്‌സില്‍ താന്‍ നേടിയ 153 റണ്‍സിന് വിലയുണ്ടാകുമായിരുന്നു. മത്സരം ജയിക്കന്‍ കഴിഞ്ഞില്ലെങ്കില്‍ വ്യക്തിഗത നേട്ടങ്ങള്‍ കൊണ്ട് പ്രയോജനമില്ല. കളി നമ്മള്‍ ജയിച്ചിരുന്നുവെങ്കില്‍ ഞാന്‍ 30 റണ്‍സ് നേടിയിരുന്നതെങ്കില്‍പ്പോലും അതിന് കൂടുതല്‍ മൂല്യമുണ്ടാകുമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.
 
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചിനു സമാനമായിരുന്നു ഫ്ലാറ്റായ സെഞ്ചൂറിയനിലെ പിച്ചില്‍ നമ്മുടെ ബാറ്റിംഗ് നിര പരാജയമായിരുന്നു. പിച്ചിന്റെ സ്വഭാവം മാറിയപ്പോള്‍ സാഹചര്യം മനസിലാക്കി ഞാന്‍ സഹതാരങ്ങളോട് അപകടത്തെക്കുറിച്ച് പറഞ്ഞിരുന്നു. കുറച്ച് ശ്രദ്ധയോടെ ബാറ്റ് വീശിയിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറുമായിരുന്നുവെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

അടുത്ത ലേഖനം
Show comments