Webdunia - Bharat's app for daily news and videos

Install App

നഷ്‌ടങ്ങളുടെ പതിനെട്ട്; കോഹ്‌ലിയുടെ ജേഴ്‌സി നമ്പരിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ ?

പതിനെട്ട് എന്ന നമ്പര്‍ തെരഞ്ഞെടുക്കാന്‍ വിരാടിനെ പ്രേരിപ്പിച്ചത് 2006 ഫെബ്രുവരി 18ന് നടന്ന ഒരു വേര്‍പെടലായിരുന്നു

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (13:45 IST)
ടീം ഇന്ത്യയുടെ നെടും തൂണാണ് വിരാട് കോഹ്‌ലി. ഇന്ത്യന്‍ ടീമില്‍ ഏറ്റവും ആരാധകരും സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സുമുള്ള വെടിക്കെട്ട് താരമാണ് കോഹ്‌ലി. ക്രിക്കറ്റിലും വ്യക്തിജീവിതത്തിലും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ടെസ്‌റ്റ് നായകന്റെ ജേഴ്‌സി നമ്പറിന്റെ പ്രത്യേകത എന്താണെന്ന് ആരാധകര്‍ക്ക് ഇതുവരെ വ്യക്തമായിട്ടില്ല.

പ്രീയതാരത്തിന്റെ ജേഴ്‌സി നമ്പറിന് പിന്നില്‍ നഷ്‌ടങ്ങളുടെ ഒരു ദിനമുണ്ട്. പതിനെട്ട് എന്ന നമ്പര്‍ തെരഞ്ഞെടുക്കാന്‍ വിരാടിനെ പ്രേരിപ്പിച്ചത് 2006 ഫെബ്രുവരി 18ന് നടന്ന ഒരു വേര്‍പെടലായിരുന്നു. അന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവായ പ്രേം കോഹ്‌ലി മരണപ്പെട്ടത്. ആ സമയം അണ്ടര്‍ 19 ടീം ഇന്ത്യക്കായി കളിക്കുകയായിരുന്നു കോഹ്ലി. തന്റെ പിതാവിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് കോഹ്ലി 18 തന്റെ ജെഴ്‌സി നമ്പറായി തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ ടീമിനായി കോഹ്‌ലി കളിക്കുന്നത് കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പിതാവ് തന്നെയായിരുന്നു. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന അദ്ദേഹം  മകന് അകമഴിഞ്ഞ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ നീലകുപ്പായത്തില്‍ അവിശ്വസനീയ പ്രകടനം കാഴ്ച്ചവെക്കുന്നതും കാണാനുളള ഭാഗ്യം പിതാവിനുണ്ടായില്ല. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റുകളായ ക്രിക്കറ്റ് ട്രാക്കറും ബീയിംഗ് ഇന്ത്യയുമാണ് ഈ രഹസ്യം പുറത്ത് വിട്ടത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

സിംഹത്തിന്റെ മടയിലേക്കാണ് അവന്‍ നടന്നുകയറുന്നത്, ശുഭ്മാന്‍ ഗില്ലിനെ പറ്റി ദിനേശ് കാര്‍ത്തിക്

India vs England, Test 1: കോലിയുടെ പകരക്കാരനായി ഇറങ്ങാന്‍ ഗില്ലിനു ആഗ്രഹം; ഓപ്പണര്‍മാരായി ജയ്‌സ്വാളും രാഹുലും

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

അടുത്ത ലേഖനം
Show comments