Webdunia - Bharat's app for daily news and videos

Install App

അതിര്‍ത്തി കത്തുന്നു; ഇന്ത്യ - പാകിസ്ഥാന്‍ ലോകകപ്പ് മത്സരം അനിശ്ചിതത്വത്തിലേക്ക്, കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകം!

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (15:42 IST)
രാജ്യത്തെ ഞെട്ടിച്ച പുല്‍‌വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനില്‍ കയറി ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടി പാക് സര്‍ക്കാരിന് കടുത്ത  നാണക്കേടാണ് സമ്മനിച്ചത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിക് ലംഘിച്ച പാക് വിമാനങ്ങളെ ഇന്ത്യ തുരത്തുകയും ചെയ്‌തു.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളാകുകയും യുദ്ധസമാനമായ സാഹചര്യം സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ ജൂൺ 16ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡില്‍ നടക്കേണ്ട ഇന്ത്യ - പാകിസ്ഥാന്‍ മത്സരം വീണ്ടു കൂടുതല്‍ അനിശ്ചതത്വത്തിലാകും.

പാകിസ്ഥാനെതിരെ കളിക്കേണ്ടന്ന നിലപാട് രാജ്യത്ത് ശക്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു. രാജ്യത്തിന്റെ തീരുമാനം ബഹുമാനപൂര്‍വ്വം അംഗീകരിക്കുമെന്നും, അത് എന്താണെങ്കിലും അനുസരിക്കുമെന്നും ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും വ്യക്തമാക്കി കഴിഞ്ഞു.

പാക് അതിര്‍ത്തി കടന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് താരങ്ങള്‍ രംഗത്ത് വന്നിരുന്നു. പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കണമെന്ന് സച്ചിന്‍ തെന്‍‌ഡുല്‍ക്കറടക്കമുള്ള താരങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.

ഭീകരരെ ഉപയോഗിച്ച് ആക്രമിക്കുന്ന പാക് രീതി വീണ്ടും സംഭവിച്ചാല്‍ ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തില്‍  നിന്ന് വിട്ടു നിന്നേക്കും. അതേസമയം, ഇന്ത്യയുടെ ഈ നിലപാട് പാക് ക്രിക്കറ്റിന് കളങ്കവും മാനക്കേടുമുണ്ടാക്കുന്നുണ്ട്. ബിസിസിഐയുടെ നിലപാടിനെതിരെ ഐസിസിയില്‍ പരാതി നല്‍കാന്‍ പിസിബി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ 14ന് നടക്കുന്ന ഫൈനലിനെപ്പോലും വെല്ലുന്ന തരത്തിലാണ് ഇന്ത്യ പാക് പോരിന്റെ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ എത്തിയത്. 25,000 പേർക്കു മാത്രം കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ ടിക്കറ്റിനായി നാലു ലക്ഷം അപേക്ഷകളാണ് ലോകകപ്പ് സംഘാടക സമിതിക്കു ലഭിച്ചത്. ഫൈനലിനു പോലും 2,70,000 അപേക്ഷ ലഭിച്ച സ്ഥാനത്താണിത്.

ഈ സാഹചര്യത്തില്‍ ലോകകപ്പ് മത്സരത്തില്‍ കടുത്ത അനിശ്ചിതാവസ്ഥ തുടരുകയാണ്. വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അല്ലാത്തപക്ഷം, കനത്ത സാമ്പത്തിക നഷ്‌ടം നേരിടേണ്ടി വരും ഐസിസിക്ക്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mumbai Indians: പുഷ്പം പോലെ ജയിക്കേണ്ട കളി തോല്‍പ്പിച്ചു; തിലക് വര്‍മയ്ക്ക് രൂക്ഷ വിമര്‍ശനം

Yashasvi Jaiswal- Ajinkya Rahane: 2022ലെ പ്രശ്നങ്ങൾ തുടങ്ങി, ഡ്രസിങ്ങ് റൂമിലേക്ക് പോകാൻ രഹാനെ പറഞ്ഞതിൽ തുടക്കം,കുറ്റപ്പെടുത്തിയത് ഇഷ്ടമായില്ല രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിത്തെറിപ്പിച്ചു

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടും പന്ത് തട്ടിയേക്കും

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

അടുത്ത ലേഖനം
Show comments