Webdunia - Bharat's app for daily news and videos

Install App

Pakistan Champions vs South Africa Champions: ഡി വില്ലിയേഴ്‌സ് വെടിക്കെട്ടില്‍ പാക്കിസ്ഥാന്‍ തകിടുപൊടി; ദക്ഷിണാഫ്രിക്കയ്ക്കു കിരീടം

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ചാംപ്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു

രേണുക വേണു
ഞായര്‍, 3 ഓഗസ്റ്റ് 2025 (09:12 IST)
WCL Final 2025

Pakistan Champions vs South Africa Champions: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയം. പാക്കിസ്ഥാനെ ഒന്‍പത് വിക്കറ്റിനു തകര്‍ത്താണ് ദക്ഷിണാഫ്രിക്കയുടെ കിരീടനേട്ടം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം അനായാസം ദക്ഷിണാഫ്രിക്ക മറികടന്നു. 
 
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ചാംപ്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 19 പന്തുകളും ഒന്‍പത് വിക്കറ്റുകളും ശേഷിക്കെ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ എബി ഡി വില്ലിയേഴ്‌സ് ആണ് കളിയിലെ താരം. 60 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും സഹിതം 120 റണ്‍സുമായി ഡി വില്ലിയേഴ്‌സ് പുറത്താകാതെ നിന്നു. ജീന്‍ പോള്‍ ഡുമിനി (28 പന്തില്‍ പുറത്താകാതെ 50) അര്‍ധ സെഞ്ചുറി നേടി. ഹാഷിം അംലയുടെ (14 പന്തില്‍ 18) വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. 
 
ഷര്‍ജീല്‍ ഖാന്‍ (44 പന്തില്‍ 76) ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഉമ്രാന്‍ അമിന്‍ (19 പന്തില്‍ പുറത്താകാതെ 36), ആസിഫ് അലി (15 പന്തില്‍ 28), ഷോയ്ബ് മാലിക്ക് (25 പന്തില്‍ 20) എന്നിവരും പൊരുതി. 
 
ആറ് കളികളില്‍ നിന്ന് 143.67 ശരാശരിയിലും 221.03 സ്‌ട്രൈക് റേറ്റിലും 431 റണ്‍സെടുത്ത ഡി വില്ലിയേഴ്‌സ് തന്നെയാണ് ലീഗിലെ താരം. ആറ് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ പീറ്റല്‍ സിഡില്‍ ആണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍. സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണ് പാക്കിസ്ഥാനു ഫൈനലിലെത്താന്‍ സാധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Zak Crawley Wicket: 'നീ വിചാരിക്കുന്ന പന്ത് എറിഞ്ഞു തരുമെന്ന് കരുതിയോ'; ഗില്ലിന്റെ തന്ത്രം ഫലം കണ്ടു, ഞെട്ടിച്ച് സിറാജ് (വീഡിയോ)

Shubman Gill: സമയം കളയാന്‍ നോക്കി ക്രോലി, ഇത്തവണ ചിരിച്ചൊഴിഞ്ഞ് ഗില്‍ (വീഡിയോ)

Pakistan Champions vs South Africa Champions: ഡി വില്ലിയേഴ്‌സ് വെടിക്കെട്ടില്‍ പാക്കിസ്ഥാന്‍ തകിടുപൊടി; ദക്ഷിണാഫ്രിക്കയ്ക്കു കിരീടം

India vs England, 5th Test: ഇന്ന് രണ്ടിലൊന്ന് അറിയാം; ഓവലില്‍ തീ പാറും, ആര് ജയിക്കും?

Karun Nair: ഇത് ഇന്ത്യക്കായുള്ള അവസാന ഇന്നിങ്‌സ് ആകുമോ? കരുണ്‍ നായരുടെ ഭാവി നിര്‍ണയിക്കുന്ന ഇംഗ്ലണ്ട് പര്യടനം

അടുത്ത ലേഖനം
Show comments