Webdunia - Bharat's app for daily news and videos

Install App

ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ റണ്‍മഴ, രണ്ടാം ഇന്നിങ്‌സില്‍ ബാറ്റര്‍മാരുടെ ശവപ്പറമ്പ്; നെഞ്ചിടിപ്പോടെ ഇന്ത്യ, 2019 ആവര്‍ത്തിക്കുമോ?

ഈ ലോകകപ്പില്‍ ഇതുവരെ നാല് കളികള്‍ വാങ്കഡെയില്‍ നടന്നു. മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവര്‍

Webdunia
ബുധന്‍, 15 നവം‌ബര്‍ 2023 (08:39 IST)
ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരത്തിനായി മുംബൈ വാങ്കഡെ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. 2019 ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിക്ക് പലിശ സഹിതം പകരംവീട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ലീഗ് ഘട്ടത്തില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് എത്തിയത്. ന്യൂസിലന്‍ഡ് ആകട്ടെ മൂന്ന് കളികള്‍ തോറ്റിട്ടുണ്ട്. മത്സരത്തിലെ വിജയികളെ നിര്‍ണയിക്കുന്നതില്‍ ടോസ് അതീവ നിര്‍ണായകമാണ്. ടോസ് ലഭിച്ചാല്‍ ബാറ്റിങ് തിരഞ്ഞെടുക്കുന്നവര്‍ 25 ശതമാനം കളി ജയിച്ചു എന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. 
 
ഈ ലോകകപ്പില്‍ ഇതുവരെ നാല് കളികള്‍ വാങ്കഡെയില്‍ നടന്നു. മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവര്‍. അഫ്ഗാനിസ്ഥാനെതിരെ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ വെടിക്കെട്ടിലൂടെ ഓസ്‌ട്രേലിയ നേടിയ ജയമാണ് വാങ്കഡെയിലെ സ്‌കോര്‍ പിന്തുടര്‍ന്നുള്ള ഏക ജയം. 
 
ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ കൂറ്റന്‍ സ്‌കോറുകളാണ് വാങ്കഡെയില്‍ പിറക്കുന്നത്. വാങ്കഡെയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 22 ഓവറില്‍ 170 ന് ഓള്‍ഔട്ടായി. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തന്നെ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാമത് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 ന് ഓള്‍ഔട്ടായി. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 357 റണ്‍സ് നേടിയതും വാങ്കഡെയില്‍ തന്നെ. മറുപടി ബാറ്റിങ്ങില്‍ ലങ്ക 55 ന് ഓള്‍ഔട്ടായി. 
 
രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ആദ്യ 15 ഓവര്‍ അതീവ ദുഷ്‌കരമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിര 15 ഓവര്‍ ആകുമ്പോഴേക്കും 84/6 എന്ന നിലയിലാണ് രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ തകര്‍ന്നത്. ബംഗ്ലാദേശിനും 15 ഓവറില്‍ 58 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ജയിച്ചെങ്കിലും വാങ്കഡെയില്‍ രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ ഓസ്‌ട്രേലിയ 91/7 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments