Webdunia - Bharat's app for daily news and videos

Install App

'ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യൻ നായകനാകേണ്ടിയിരുന്നത് യുവ്‌രാജ്, ധോണിയും, കോഹ്‌ലിയും പിന്നിൽനിന്നുകുത്തി'

Webdunia
വ്യാഴം, 7 മെയ് 2020 (13:40 IST)
ഇന്ത്യ എന്നല്ല ലോകത്തിലെ തന്നെ മികച്ച ക്യാപ്റ്റൻമാരുടെ പട്ടികയിൽ മുന്നിൽ തന്നെയുണ്ടാകും മഹേന്ദ്ര സിങ് ധോണി. എന്നാൽ എന്നാൽ ധോണിയെയും അദ്ദേഹന്റെ ക്യാപ്റ്റൻസിയെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിയ്ക്കുകയാാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ യു‌വ്‌രാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യൻ നായകനാാകേണ്ടിയിരുന്നത് യുവ്‌രാജ് ആയിരുന്നു എന്നാണ് യോഗ്‌രാജ് സിങ് പറയുന്നത്.   
 
വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, എന്നിവരെല്ലാം ധോണിയ്ക്കെതിരെ നേരിട്ടോ, പരോക്ഷമായോ പല വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് ഗാംഗുലിയെക്കുറിച്ച്‌ അവരെല്ലാം നല്ലതു മാത്രം പറയുന്നത്? ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തായിരുന്നു. യുവരാജ്, മുഹമ്മദ് കൈഫ്‌, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ യുവതാരങ്ങളെ ഉള്‍പ്പെടുത്തി ഗാംഗുലി പുതിയൊരു ടീമിനെ വാര്‍ത്തെടുത്തു. 
 
ഗാംഗുലി നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത് ധോണി ആയിരുന്നില്ല, യുവരാജ് ആയിരുന്നു. വിധിയാണ് എല്ലാം മാറ്റി മറിച്ചത്. അല്ലായിരുന്നെങ്കില്‍ ഇന്ത്യയെ യുവി നയിക്കുമായിരുന്നു. ഗാംഗുലി വാര്‍ത്തെയടുത്ത സർവ സജ്ജമായ ടീമിനെയാണ് ധോണിയ്ക്ക് ലഭിച്ചത്. യുവരാജിന് വീണ്ടും ഇന്ത്യക്ക് വേണ്ടി കളിയ്ക്കാൻ സാധിയ്ക്കുമായിരുന്നു. സാധിക്കുമായിരുന്നു എന്നാല്‍ ധോണിയും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നു ചതിക്കുകയായിരുന്നു.' യോഗ്രാജ് സിങ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments