Webdunia - Bharat's app for daily news and videos

Install App

വിമർശകരെ കണ്ടം വഴി ഓടിച്ച് ധോണി; ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്ററാണ് ‘തല’ !

Webdunia
വെള്ളി, 28 ജൂണ്‍ 2019 (11:25 IST)
വിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 125 ന്റെ ഗോൾഡൺ ജയം നേടി. പക്ഷേ, ഇന്ത്യയുടെ അതികായനായ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർ മാത്രം അടങ്ങിയിരുന്നില്ല. ധോണിയാണ് നിലവിൽ ഇന്ത്യൻ ടീമിന്റെ പ്രശ്നമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. ധോണിയെ ചവിട്ടിപ്പുറത്താക്കിയാൽ ഇന്ത്യയുടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നാണോ ഇക്കൂട്ടർ കരുതുന്നത്? അങ്ങനെയെങ്കിൽ അവർ ക്രിക്കറ്റ് ആരാധകരല്ലെന്ന് സോഷ്യൽ മീഡിയയിൽ സന്ദീപ് ദാസ് കുറിച്ച പോസ്റ്റിൽ പറയുന്നു. 
 
വിൻഡീസിനെതിരെ മഹത്തായ ഇന്നിംഗ്സ് ആരും തന്നെയെടുത്തിട്ടില്ല. ആകെ പറയാനുള്ളത് വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് മാത്രമാണ്. കോലി 82 പന്തില്‍ 72 റണ്‍സെടുത്തു. 61 പന്തിൽ നിന്നും ധോണി എടുത്തത് 56 പന്ത്. ധോണിയുടെ മെല്ലെപ്പോക്ക് ഈ കളിയിലും ഉണ്ടായിരുന്നു. എന്നാൽ, രോഹിതും വിരാടും ഔട്ടായ ശേഷം കളിയിലെ സമ്മർദ്ദം മുഴുവൻ തലയിലേറ്റിയത് ധോണി മാത്രമാണ്. ധോണിയുടെ ഇന്നിംഗ്സ് അത് വ്യക്തമാക്കുന്നുമുണ്ട്. 
 
ഒമ്പതാം ഓവറിൽ ധോണി അടിച്ചെടുത്ത 16 റണ്ണുകൾ ജയം ഇന്ത്യയ്ക്കൊപ്പമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു. തോമസ് എറിഞ്ഞ അവസാന പന്ത് 79 മീറ്റർ അകലെ ധോണി പറത്തിയപ്പോൾ ഗ്യാലറി മാത്രമല്ല വിരാട് കോഹ്ലിയും രവിശാസ്ത്രിയും ആവേശത്തോടെ അലറിയിരുന്നു. ധോണിയിൽ അവർ എത്രത്തോളം ആത്മവിശ്വാസം വെച്ചു പുലർത്തുന്നു എന്നതിന്റെ തെളിവായിരുന്നു അത്.  
 
വമ്പനടിയ്ക്ക് ശ്രമിച്ച് ധോനി നേരത്തെ ഔട്ടായിരുന്നുവെങ്കിൽ ഇന്ത്യ 230-240 റണ്ണുകളിൽ ഒതുങ്ങിപ്പോകാൻ എല്ലാ ചാൻസും ഉണ്ടായിരുന്നു. അവിടെയാണ് ധോണിയെന്ന ബുദ്ധിമാൻ ഉണർന്ന് പ്രവർത്തിച്ചത്. ആ പിച്ചിൽ 350 റണ്ണുകൾ ആവശ്യമില്ലെന്ന കാര്യം ധോനി തിരിച്ചറിഞ്ഞിരുന്നു.  
 
അമ്പയർ പോലും ധോനിയുടെ ഇംഗിതത്തിനുവഴങ്ങുന്ന കാഴ്ച്ച അഫ്ഗാനിസ്ഥാനെതിരായ മാച്ചിൽ കണ്ടിരുന്നു. ഇക്കാര്യങ്ങളിൽ ധോണിയെന്ന താരത്തിന്റെ ഇംപാക്റ്റ് സൃഷ്ടിക്കാൻ നിലവിൽ കാർത്തിക്കിനോ ഋഷഭിനോ കഴിയില്ല. അതുകൊണ്ടാണ് വിരാട് ധോനിയെ ഇങ്ങനെ ചേർത്തുനിർത്തുന്നത്.
 
ധോനിയുടെ സാന്നിദ്ധ്യം ക്യാപ്റ്റൻ വിരാടിനും അയാളുടെ ബൗളർമാർക്കും വലിയ സഹായമാണ്. സമ്മർദ്ദം മുറുകുമ്പോൾ വിറയ്ക്കാത്ത കൈകളാണ് ധോനിയുടേത്. ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ അയാളെക്കൊണ്ട് ഉപകാരമുണ്ടാകും. ധോണി വിക്കറ്റിനു പുറകിലുണ്ട് എന്ന വസ്തുത ഇന്ത്യൻ ടീമിന് നൽകുന്ന മനോബലം ചെറുതല്ല. ധോനിയെ വീഴ്ത്താതെ ഇന്ത്യയെ തോൽപ്പിക്കാമെന്ന സ്വപ്നം വ്യാമോഹം മാത്രമാണ്.  
 
കളിയിലെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് ഒരു താരത്തെ ആരോഗ്യപരമായ രീതിയിൽ വിമർശിക്കുന്നത് തെറ്റല്ല. പക്ഷേ, ഒരു ലെജൻഡിനെ അടച്ചാക്ഷേപിക്കുന്നതിലെ താൽപ്പര്യം മനസിലാകുന്നില്ലെന്ന് വേണം പറയാൻ. അധികം കാലമൊന്നും ധോണി ഉണ്ടാകില്ല. ധോണിയുടെ അസാന്നിധ്യം ഇന്ത്യൻ ടീമിനെ എത്രത്തോളം ബാധിക്കുമെന്ന് അപ്പോൾ എല്ലാവർക്കും വ്യക്തമാകും. ചിലതെല്ലാം തെളിയിക്കാൻ കാലത്തിന് മാത്രമേ സാധിക്കൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments