ടീമിന് ഭാരമായി ദിനേശ് കാര്‍ത്തിക്, ജാദവിനെ ഒഴിവാക്കിയതെന്തിന്?

Webdunia
ബുധന്‍, 10 ജൂലൈ 2019 (17:24 IST)
വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുകയും ടീം തകര്‍ച്ചയെ നേരിടുകയും ചെയ്യുന്നത് ക്രിക്കറ്റില്‍ സ്വാഭാവികമാണ്. എന്നാല്‍ ഒരു തകര്‍ച്ച അഭിമുഖീകരിക്കുമ്പോള്‍ പിന്നീടുവരുന്ന ബാറ്റ്‌സ്മാന്‍‌മാര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശേണ്ടതുണ്ട്. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ എല്ലാ ഉത്തരവാദിത്തവും മറന്ന് അലക്‍ഷ്യമായി കളിച്ച് പുറത്തായ ദിനേശ് കാര്‍ത്തിക്കിനെ കൊല്ലാക്കൊല ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.
 
കേദാര്‍ ജാദവിനെ പുറത്താക്കിയാണ് ദിനേശ് കാര്‍ത്തിക്കിന് സെമിഫൈനലില്‍ ഇടം നല്‍കിയതെന്ന് ആലോചിക്കുമ്പോഴാണ് സോഷ്യല്‍ മീഡിയ ആക്‍ടിവിസ്റ്റുകള്‍ക്ക് കലിയടങ്ങാതെ പോകുന്നത്. ടീമിന് ഭാരമായി മാറിയിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്കെന്നാണ് അവര്‍ പറയുന്നത്.
 
മൂന്ന് വിക്കറ്റുകള്‍ വീണ് ഇന്ത്യ തകര്‍ച്ചയുടെ പടുകുഴിയില്‍ നില്‍ക്കുമ്പോഴാണ് ദിനേശ് കാര്‍ത്തിക് ബാറ്റ് ചെയ്യാനിറങ്ങിയത്. സാധാരണ ഗതിയില്‍ ധോണിയെയാണ് ഇത്തരം ഘട്ടങ്ങളില്‍ ബാറ്റിംഗിന് ഇറക്കാറുള്ളത്. കാര്‍ത്തിക്കിന് കഴിവ് തെളിയിക്കാനുള്ള സുവര്‍ണാവസരം എന്ന നിലയിലാണ് നേരത്തേ ഇറക്കിയത്. ഈ അവസരം മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല, ആപത്ഘട്ടത്തില്‍ ഇന്ത്യയെ രക്ഷിക്കാനുള്ള ചുമതല നിറവേറ്റുന്നതില്‍ കാര്‍ത്തിക് അമ്പേ പരാജയപ്പെടുകയും ചെയ്തു.
 
25 പന്തുകള്‍ നേരിട്ട കാര്‍ത്തിക് വെറും ആറ്‌ റണ്‍സ് മാത്രമാണെടുത്തത്. ഇത്തരത്തില്‍ ഭയപ്പെട്ട് കളിച്ചത് ന്യൂസിലന്‍ഡ് ബൌളര്‍മാരുടെ ശൌര്യം  കൂട്ടാനേ ഉപകരിച്ചുള്ളൂ. ഒടുവില്‍ മാറ്റ് ഹെന്‍‌ട്രിയുടെ പന്തില്‍ നീഷത്തിന് ക്യാച്ച് നല്‍കി ദിനേശ് കാര്‍ത്തിക് മടങ്ങി.
 
ദിനേശ് കാര്‍ത്തികിനെ എന്തിനാണ് സെമി ഫൈനല്‍ പോലെ നിര്‍ണായകമായ ഒരു മത്സരത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നത്. സാഹചര്യമനുസരിച്ച് ബാറ്റ് ചെയ്യാന്‍ അറിയാവുന്ന കേദാര്‍ ജാദവിനെ പോലെ ഒരു ഓള്‍‌റൌണ്ടറെ പുറത്തിരുത്തി നടത്തിയ ഈ നീക്കം ഇന്ത്യയ്ക്ക് ദോഷം മാത്രമാണ് ചെയ്തതെന്നും അവര്‍ ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സാങ്കേതിക പിഴവുകളാണ് തോല്‍പ്പിച്ചത്'; കടിച്ചുതൂങ്ങരുത് 'തലമുറമാറ്റ'ത്തില്‍

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

Gautam Gambhir: ഏഷ്യാകപ്പും ചാമ്പ്യൻസ് ട്രോഫിയും ഞാനാണ് നേടിതന്നത്, തോൽവിയിലും ന്യായീകരണം

അടുത്ത ലേഖനം
Show comments