Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിനെ പൂട്ടാന്‍ കഴിയുന്നത് ഇന്ത്യക്ക് മാത്രം; ഇതാണ് ‘ആ വലിയ’ കാരണങ്ങള്‍!

Webdunia
ചൊവ്വ, 21 മെയ് 2019 (16:51 IST)
ഏകദിന ലോകകപ്പിന് മണിമുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രം, ക്രിക്കറ്റ് ലോകവും ടീമുകളും കിരീട പോരാട്ടത്തിനായള്ള കാത്തിരുപ്പിലാണ്. ആരാകും ഇത്തവണ ലോഡ്‌സില്‍ കപ്പുയുര്‍ത്തുക എന്നത് സസ്‌പെന്‍സ് നിറഞ്ഞ കാര്യമാണ്.

ആതിഥേയരായ ഇംഗ്ലണ്ടിനാണ് ക്രിക്കറ്റ് ലോകം സാധ്യതകള്‍ നല്‍കുന്നത്. ഇംഗ്ലീഷ് ടീം അല്ലെങ്കില്‍ മാത്രം വിരാട് കോഹ്‌ലിയും സംഘവും എന്നാണ് നിലവിലെ വിലയിരുത്തല്‍. ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും അടങ്ങുന്ന  ഓസ്‌ട്രേലിയന്‍ ടീമും പ്രതീക്ഷകളുടെ നെറുകയിലാണ്.

ബാറ്റിംഗ് ഓര്‍ഡറിന്റെ കരുത്താണ് ഇംഗ്ലണ്ടിന്റെ വിജയങ്ങളില്‍ നിര്‍ണായകമാകുന്നത്. ജോണി ബെയർസ്റ്റോ,
ജേസൺ റോയ്, ജോ റൂട്ട്, മോയിൻ മോർഗൻ, ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, മൊയീൻ അലി എന്നിവരടങ്ങുന്ന നീണ്ട ബാറ്റിംഗ് നിര ഏത് ടീമിനെതിരെയും വന്‍ സ്‌കോര്‍ നേടാനും പിന്തുടര്‍ന്ന് ജയിക്കാനും ശേഷിയുള്ളവരാണ്.

ലോകകപ്പ് പ്രവചനങ്ങളില്‍ ഇന്ത്യന്‍ ടീമിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിര്‍ത്തുന്നതും ഇംഗ്ലീഷ് ടീമിന്റെ ഈ കരുത്ത് തന്നെ. എന്നാല്‍, ഇംഗ്ലീഷ് മണ്ണിലെത്തുന്ന ടീമുകളില്‍ ആതിഥേയര്‍ക്കൊപ്പം ശക്തമായ ഏക ടീം കോഹ്‌ലിയുടേതാണെന്നതാണ് ശ്രദ്ധേയം.

ബെയർസ്റ്റോ, ജേസൺ റോയ് ഓപ്പണിംഗ് ജോഡിക്കൊപ്പം നില്‍ക്കുന്നതാണ് ശിഖര്‍ ധവാന്‍ രോഹിത് ശര്‍മ്മ സഖ്യം. ക്ലാസ് ബാറ്റ്‌സ്‌മാനായി റൂട്ടിനേക്കാള്‍ കേമനാണ് ക്ലാസും മാസും ചേരുന്ന വിരാടിന്റെ ബാറ്റിംഗ്. ബാറ്റിംഗിന് അനുകൂലമായ പിച്ച് കോഹ്‌ലിയിലെ റണ്‍‌ദാഹം ഇരട്ടിയാക്കുമെന്നതില്‍ സംശയമില്ല.

മോര്‍ഗനും ബട്‌ലറും വന്‍ ഷോട്ടുകളിലൂടെ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കേമന്മാരാണ്. ഇവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കെ എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യന്‍ നിരയിലുണ്ട്. പവർ ഹിറ്റിങ്ങിൽ ആർക്കും പിന്നിലല്ലാത്ത പാണ്ഡ്യയുടെ ബാറ്റിംഗ് ശൈലിക്ക് അനുകൂലമാണ് നിലവിലെ ഇംഗ്ലീഷ് പിച്ചുകള്‍.

മത്സരം മാറ്റി മറിക്കാന്‍ ശേഷിയുള്ള സ്‌റ്റോക്‍സിനും മൊയീൻ അലിക്കും മഹേന്ദ്ര സിംഗ് ധോണിയിലൂടെ ഇന്ത്യ മറുപടി നല്‍കിയാല്‍ ഇംഗ്ലീഷ് നിര പിടിച്ചു നില്‍ക്കില്ല. രണ്ട് ഇംഗ്ലീഷ് താരങ്ങളും വന്‍ ഷോട്ടില്‍ മാത്രം ശ്രദ്ധയൂന്നുന്നവരാണ്. എന്നാല്‍, കളി വരുതിയിലാക്കാനും ഒറ്റ ഓവറില്‍ മത്സരം വഴി തിരിച്ചുവിടാനുമുള്ള ധോണിയുടെ മികവ് ഇംഗ്ലീഷ് ടീമില്‍ ആര്‍ക്കുമില്ല.

ഇവരെ കൂടാതെ കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ഇംഗ്ലീഷ് പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുകളുള്ള രവീന്ദ്ര ജഡേജയും കോഹ്‌ലിപ്പടയിലുണ്ട്. ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നോക്കിയാല്‍ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നീ പേസ് ത്രയവും, യുസ്‍‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ സ്‌പിന്‍ ത്രയവും ബോളിങ്ങിനെ അനുകൂലിക്കാത്ത പിച്ചുകളിൽപ്പോലും എതിരാളികളെ വീഴത്താൻ ശേഷിയുള്ളവരാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

അടുത്ത ലേഖനം
Show comments