Webdunia - Bharat's app for daily news and videos

Install App

സിംഗിള്‍ പ്രതീക്ഷിച്ചപ്പോള്‍ സിക്‍സ്; കോഹ്‌ലി അലറിവിളിച്ചു, ശാസ്‌ത്രിയുടെ മനം നിറഞ്ഞു - ഈ ഇന്നിംഗ്‌സിന് ഒരു പ്രത്യേകതയുണ്ട്

Webdunia
ബുധന്‍, 29 മെയ് 2019 (15:17 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ ഈ സെഞ്ചുറി അഭിനന്ദനം അര്‍ഹിക്കുന്നുണ്ടോ?. ചര്‍ച്ച ചെയ്യേണ്ട ഇന്നിംഗ്‌സാണോ ഇത്?. കഴിഞ്ഞത് ഒരു സന്നാഹ മത്സരം മാത്രമല്ലെ ?. എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് എന്താണ് പ്രസക്‍തിയെന്ന് പറയാം.

ബംഗ്ലാദേശ് ബോളര്‍ അബു ജയേദിന്റെ ഓഫ്‌സൈഡ് ബോള്‍ ബൌണ്ടറിക്ക് മുകളിലൂടെ പറത്തി ധോണി സെഞ്ചുറി ആഘോഷിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ മുഴവന്‍ കൈയടിച്ചു. സിംഗിള്‍ പ്രതീക്ഷിച്ച ആരാധകരെ പോലും ഞെട്ടിച്ചായിരുന്നു ആ പടുകൂറ്റന്‍ സിക്‍സ്. ധോണിയുടെ സെഞ്ചുറി കാണാന്‍ ഡ്രസിംഗ് റൂമും തയ്യാറായി കഴിഞ്ഞിരുന്നു.

ഗ്യാലറിയിലെ ബാല്‍ക്കണിയില്‍ താരങ്ങളെല്ലാം കാത്തുനിന്നു. മുന്നില്‍ പരിശീലകന്‍ രവി ശാസ്‌ത്രിയും  ക്യാപ്‌റ്റന്‍ വിരട് കോഹ്‌ലിയും. സമീപത്തായി ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും. സിക്‍സ് പറന്നതോടെ കയ്യടിച്ചും അലറിവിളിച്ചുമാണ് ഇവര്‍ ധോണിയുടെ സെഞ്ചുറി ആഘോഷിച്ചത്.

ധോണിയുടെ ഈ ഇന്നിംഗ്‌സിന്റെ പ്രത്യേകത എന്താണെന്ന് ഇന്ത്യന്‍ ടീമിനെ അറിയാവുന്നവര്‍, അല്ലെങ്കില്‍ ക്രിക്കറ്റ് അറിയാവുന്നവര്‍ ആരും ചോദിക്കില്ല. ധോണി ഫോമിലെത്തിയാല്‍ ടീം മുഴുവന്‍ ഫോമിലാകുമെന്നതാണ് യാഥാര്‍ഥ്യം. ധോണി ഫാക്‍ടര്‍ അത്രത്തോളമുണ്ട് നിലവിലെ ഇന്ത്യന്‍ ടീമില്‍.

ഓപ്പണിംഗ് ജോഡി മുതല്‍ വാലറ്റത്ത് വരെ അതിന്റെ പ്രതിഫലനമുണ്ടാകും. മുന്‍ നിരയ്‌ക്കും മധ്യനിരയ്‌ക്കും ഭയമില്ലാതെ കളിക്കാനുള്ള ആര്‍ജവം കൈവരും. പിന്നില്‍ ധോണിയുണ്ടെന്ന തോന്നല്‍ കോഹ്‌ലിയടക്കമുള്ള  താരങ്ങളെ കൂടുതല്‍ അപകടകാരികളാക്കും. റെക്കോര്‍ഡ് ബുക്കുകളില്‍ ഇടം പിടിക്കുന്ന്ന ഇന്നിംഗസ് രോഹിത്തില്‍ നിന്നുമുണ്ടാകും.

ടോപ് ത്രീ ആണ് ഇന്ത്യന്‍ ബാ‍റ്റിംഗിന്റെ കരുത്തെങ്കിലും മുന്‍നിര തകര്‍ന്നാല്‍ മധ്യനിരയെ കൂട്ടുപിടിച്ച് കളി മെനയാന്‍ ധോണിക്ക് സാധിച്ചാല്‍ കളി മാറും. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരവും ഇതാണ് സൂചിപ്പിക്കുന്നത്. അഞ്ചാം വിക്കറ്റില്‍ കെ എല്‍ രാഹുലുമൊത്ത് കെട്ടിപ്പടുത്തത് 164 റണ്‍സാണ്.

പിച്ചിലെ ഈര്‍പ്പം ബാറ്റിംഗ് ദുഷ്‌കരമാക്കുമെന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് ക്രീസില്‍ നിലയുറപ്പിച്ച ശേഷമാണ് ധോണിയില്‍ നിന്നും മനോഹരമായ ഇന്നിംഗ്‌സ് പിറന്നത്. അങ്ങനെയുള്ള സാഹചര്യത്തിലെ ഈ സെഞ്ചുറി വിലപ്പെട്ടത് തന്നെയാണ്. എട്ട് ഫോറും ഏഴ് സിക്‌സും നേടി എന്നതും ശ്രദ്ധേയമാണ്.

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് ധോണിയാകുമെന്ന് മുന്‍‌താരങ്ങള്‍ പ്രവചിച്ചു കഴിഞ്ഞതാണ്. അത് സംഭവിക്കാന്‍ പോകുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ഇന്നിംഗ്‌സ്. ഫീല്‍‌ഡില്‍ കളി നിയന്ത്രിക്കുന്ന ധോണി ബാറ്റിംഗില്‍ കൂടി ഫോം തുടര്‍ന്നാണ് ടീം ഇന്ത്യ കൂടുതല്‍ അപകടകാരികളാകുമെന്നതില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments