Webdunia - Bharat's app for daily news and videos

Install App

അഫ്ഗാന് ഇനിയും സെമി സാധ്യതകളുണ്ട്, പക്ഷേ ന്യൂസിലൻഡ്, പാക് ടീമുകളുടെ പ്രകടനം നിർണായകമാകും

Webdunia
ബുധന്‍, 8 നവം‌ബര്‍ 2023 (19:26 IST)
ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലെ ആദ്യ മൂന്ന് സ്ഥാനക്കാരായി ഇന്ത്യ, ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്. ന്യൂസിലന്‍ഡിനൊപ്പം അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമാണ് നിലവില്‍ ലോകകപ്പിലെ നാലാം സ്ഥാനത്തിനായി മത്സരിക്കുന്നത്. ഇന്നലെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടതോടെ പാകിസ്ഥാനും ന്യൂസിലന്‍ഡിനുമുള്ള സെമി സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ്.
 
പോയിന്റുകള്‍ തുല്യമാണെങ്കിലും മറ്റ് രണ്ട് ടീമുകളേക്കാള്‍ റണ്‍റേറ്റുള്ളതിനാല്‍ ന്യൂസിലന്‍ഡിനാണ് ഇതില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. റണ്‍ റേരില്‍ പാകിസ്ഥാനേക്കാള്‍ പിന്നിലാണ് അഫ്ഗാനിസ്ഥാന്‍. ശ്രീലങ്കയെയാണ് അടുത്ത മത്സരത്തില്‍ നേരിടേണ്ടത് എന്നതിനാല്‍ ന്യൂസിലന്‍ഡ് സെമിയിലെത്താന്‍ സാധ്യത അധികമാണ്. ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് വിജയിച്ചാല്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയെങ്കില്‍ മാത്രമെ പാകിസ്ഥാന് സെമി യോഗ്യത നേടാനാകുകയുള്ളു. കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെയാണ് അഫ്ഗാന്റെ അടുത്ത മത്സരം.
 
നാളെ ന്യൂസിലന്‍ഡ് ഒരു റണ്‍സിന് വിജയിച്ചാല്‍ പോലും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ 135 റണ്‍സിനെങ്കിലും മറികടക്കേണ്ടതായി വരും. പാകിസ്ഥാന്‍ സ്‌കോര്‍ പിന്തുടരുകയാണെങ്കില്‍ 27 ഓവറിനുള്ളില്‍ കളി തീര്‍ക്കണം. കിവീസ് വിജയം ഉയര്‍ന്ന നിലയിലാണെങ്കില്‍ പാകിസ്ഥാന്റെ സാധ്യതകള്‍ തീരെ ചുരുങ്ങും. അതേസമയം അഫ്ഗാനിസ്ഥാന് സെമിയിലെത്തണമെങ്കില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ ടീമുകള്‍ പരാജയപ്പെടുകയും ദക്ഷിണാഫ്രിക്കയുമായി വിജയിക്കുകയും ചെയ്യേണ്ടി വരും. റണ്‍റേറ്റില്‍ മറ്റ് ടീമുകള്‍ മുന്നിലായതിനാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയെങ്കില്‍ മാത്രമെ അഫ്ഗാന് സെമി ഫൈനലിലേക്ക് കടക്കുവാന്‍ സാധിക്കുകയുള്ളു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments