Webdunia - Bharat's app for daily news and videos

Install App

ഷമിയും കോലിയും ശ്രേയസും തകര്‍ത്തുവെന്നത് ശരിയാണ്, പക്ഷേ അഭിനന്ദനങ്ങളില്‍ കുല്‍ദീപിന്റെ രണ്ടോവര്‍ മറക്കരുത്

Webdunia
വ്യാഴം, 16 നവം‌ബര്‍ 2023 (16:11 IST)
ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചപ്പോള്‍ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമായും ലഭിച്ചത് മുഹമ്മദ് ഷമി,വിരാട് കോലി,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കുണ്ട്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമടക്കം പല താരങ്ങളും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കില്‍ കൂടി കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്സരത്തില്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് ഇന്ത്യയ്ക്കായി നടത്തിയ രണ്ടോവര്‍ പ്രകടനം.
 
10 ഓവറില്‍ 56 റണ്‍സിന് ഒരു വിക്കറ്റ് മാത്രമെ ലഭിച്ചെങ്കിലും ബൗളിംഗില്‍ കുല്‍ദീപിന്റെ ഇമ്പാക്ട് വളരെ വലുതായിരുന്നു. അവസാനത്തെ 10 ഓവറില്‍ രണ്ടോവറുകളാണ് കുല്‍ദീപിനെ പന്തെറിയാന്‍ നായകന്‍ രോഹിത് ശര്‍മ ഏല്‍പ്പിച്ചത്. ഏറെ നിര്‍ണായകമായ ഈ ഘട്ടത്തില്‍ രണ്ടോവറില്‍ 6 റണ്‍സ് മാത്രമാണ് കുല്‍ദീപ് യാദവ് വിട്ടുകൊടുത്തത്. മത്സരത്തില്‍ 398 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 40 ഓവര്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റിന് 266 എന്ന നിലയിലായിരുന്നു. 41മത് ഓവറില്‍ പന്തെറിഞ്ഞ സിറാജ് വിട്ടുകൊടുത്തത് 20 റണ്‍സ്. ഇതോടെ ഇന്ത്യന്‍ നെഞ്ചിടിപ്പും ഏറിയ സമയത്താണ് കുല്‍ദീപ് എത്തുന്നത്. ഗ്ലെന്‍ ഫിലിപ്‌സിനെയും മിച്ചലിനെയും ക്രീസില്‍ നിന്നും ഇളകാന്‍ പോലുമാകാതെ വലിഞ്ഞുകെട്ടിയ രണ്ട് ഓവറുകള്‍.
 
ആദ്യ ഓവറില്‍ വിട്ടുകൊടുത്തത് രണ്ട് റണ്‍സുകള്‍ മാത്രം. പിന്നാലെ ജസ്പ്രീത് ബുമ്രയും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ സമ്മര്‍ദ്ദം വീണ്ടും ന്യൂസിലന്‍ഡ് ബാറ്റിംഗിന് മുകളിലായി. 44 മത് ഓവറില്‍ കുല്‍ദീപ് പന്തെറിയുമ്പോള്‍ ന്യൂസിലന്‍ഡിന് വേണ്ടത് 42 പന്തില്‍ 103 റണ്‍സ്. ആ ഓവറില്‍ വമ്പനടിക്കാരന്‍ മാര്‍ക്ക് ചാപ്മാനും പുറത്തായതോടെ മത്സരത്തില്‍ ഇന്ത്യ കിവികളെ വലിഞ്ഞുമുറുക്കി. ഒരു വിക്കറ്റെ നേടാനായുള്ളുവെങ്കിലും 42,44 ഓവറുകളില്‍ കുല്‍ദീപ് സമ്മാനിച്ച സമ്മര്‍ദ്ദമാണ് ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ വിക്കറ്റുകള്‍ വീഴുന്നതിന് കാരണമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments