ODI World Cup 2023: ലോക ചാമ്പ്യന്മാര്‍ക്ക് നാണംകെട്ട തോല്‍വി, സെമി സാധ്യതകള്‍ മങ്ങി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 ഒക്‌ടോബര്‍ 2023 (20:10 IST)
ലോക ചാമ്പ്യന്മാര്‍ക്ക് നാണംകെട്ട തോല്‍വി നല്‍കി ശ്രീലങ്ക. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ മങ്ങി. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു ഇംഗ്ലണ്ട്. 33.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു മുന്‍ ചാമ്പ്യന്മാര്‍. മൂന്നു വിക്കറ്റ് നേടിയ ലാഹിരു കുമാരയാണ് ഇംഗ്ലണ്ടിനെ മോശാവസ്ഥയില്‍ എത്തിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ബെന്‍സ്റ്റോക്‌സിനു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 43 റണ്‍സ് ആണ് ബെന്‍സ്‌ടോക്‌സ് നേടിയത്.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 25.4 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടെത്തി. 65 റണ്‍സെടുത്ത സമരവിക്രമയും 77 റണ്‍സെടുത്ത നിസാങ്കയും ശ്രീലങ്കയെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. അഞ്ചു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. അതേസമയം ശ്രീലങ്ക അഞ്ചാം സ്ഥാനത്തെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാമതും തോറ്റു, ആറാം സ്ഥാനത്തേക്ക് വീണ് രാജസ്ഥാൻ, ചെന്നൈയ്ക്ക് മുന്നിൽ വീണ്ടും പ്ലേ ഓഫ് പ്രതീക്ഷകൾ

RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

അടുത്ത ലേഖനം
Show comments