Webdunia - Bharat's app for daily news and videos

Install App

മഴ കളിമുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയന്റുകള്‍ നിര്‍ണായകമാകും, സൂപ്പര്‍ ഓവര്‍ ടൈ ആയാലും ബൗണ്ടറികളുടെ എണ്ണമെടുക്കില്ല

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2023 (13:19 IST)
2019ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ഒന്നാണ്. നിശ്ചിത സമയത്തും സൂപ്പര്‍ ഓവറിലും സമനിലയായ മത്സരത്തിനവസാനം ബൗണ്ടറികളുടെ കണക്കെടുത്താണ് അന്ന് വിജയികളെ നിശ്ചയിച്ചത്. ഇക്കുറിയും അതിനാല്‍ തന്നെ ലോകകപ്പിലെ നിയമങ്ങളെ കുറിച്ച് ആരാധകര്‍ക്ക് സംശയങ്ങള്‍ തോന്നുക സ്വാഭാവികമാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ തുടങ്ങുമ്പോള്‍ ലോകകപ്പ് നിയമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
 
സെമി ഫൈനല്‍ മത്സരം മഴ തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായാല്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് നീട്ടും. ആദ്യദിവസം എവിടെ കളി നിര്‍ത്തിയോ അവിടെ നിന്നാകും കളി തുടങ്ങുക. എന്നാല്‍ പരമാവധി കളി റിസര്‍വ് ദിനത്തിലേക്ക് കൊണ്ടുപോകാതിരിക്കാനായിരിക്കണം അമ്പയര്‍മാര്‍ ശ്രമിക്കേണ്ടത്. രണ്ടാമത് ബാറ്റ് ചെയ്ത ടീം 20 ഓവര്‍ പിന്നിട്ടാല്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ വിജയിയെ തീരുമാനിക്കാം. 20 ഓവറുകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മഴ മാറിയശേഷം വിജയലക്ഷ്യവും ഓവറും വെട്ടിക്കുറച്ച് കളി തുടരാന്‍. ആദ്യ ദിവസം കളി അവസാനിപ്പിക്കാന്‍ നിശ്ചിത സമയം കഴിഞ്ഞ് പരമാവധി 2 മണിക്കൂറാണ് സമയം അനുവദിച്ചിട്ടുള്ളത്.
 
സെമിയുടെ ആദ്യദിനവും റിസര്‍വ് ദിനത്തിലും കളി മഴ മൂലം ഉപേക്ഷിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്തിയ ടീമുകളാകും ഫൈനലിലെത്തുക. അതായത് 2 സെമിഫൈനല്‍ മത്സരങ്ങളും മഴ തടസ്സപ്പെടുത്തുകയാണെങ്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാകും ഫൈനല്‍ കളിക്കുക. ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിക്കുകയെങ്കില്‍ ഫൈനലിലെത്തിയ ടീമുകളെ സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. എന്നാല്‍ മത്സരം സമനിലയിലേക്കും സൂപ്പര്‍ ഓവറില്‍ സമനിലയിലേക്കും നീളുകയാണെങ്കില്‍ വിജയിയെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവര്‍ തുടരും. കഴിഞ്ഞ തവണത്തേത് പോലെ ബൗണ്ടറികളുടെ എണ്ണം നോക്കിയാകില്ല വിജയിയെ തീരുമാനിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

Prasidh Krishna- Joe Root: ഇതെല്ലാം കളിയുടെ ഭാഗം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, റൂട്ടിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല പ്രസിദ്ധ് കൃഷ്ണ

അടുത്ത ലേഖനം
Show comments